പെരുവന്താനം: സാമൂഹിക പ്രതിബദ്ധത, സഹോദര സ്നേഹം, കരുണാർദ്രമായ ഹൃദയത്തിലൂടെ സർവ്വ മനുഷ്യരുടേയും നന്മ എന്നിവയാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യമെന്ന് കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് അഭിവന്ദ്യ മാർ ജോസ് പുളിക്കൽ പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ 2025 വർഷത്തെ യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർഥികളെ അനുമോദിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ ജെ തോമസ് എക്സ് എംഎൽഎ യോഗത്തിന് അധ്യക്ഷത വഹിച്ചു. നിശ്ചയദാർഢ്യത്തിന്റെയും, കഠിനാധ്വാനത്തിന്റെയും ഫലമായാണ് കോളേജിന് തുടർച്ചയായി റാങ്ക് നേട്ടങ്ങൾ കൈവരിക്കുവാന്‍ കഴിയുന്നതെന്ന് ബിഷപ്പ് കൂട്ടിച്ചേർത്തു. ചുരുങ്ങിയ സമയത്തിനുള്ളിൽ കലോചിതമായി ചിന്തിച്ച് നൂതന തൊഴിലധിഷ്ഠിത കോഴ്സുകളും, വിദേശ ഇന്റേൺഷിപ്പുകളും അവതരിപ്പിക്കുവാനായത് കാർഷിക മേഖലയ്ക്ക് മുതല്‍കൂട്ടായെന്ന് അധ്യക്ഷ പ്രസംഗത്തിൽ കെ ജെ തോമസ് എക്‌സ്. എം.എൽ.എ അഭിപ്രായപ്പെട്ടു. തദവസരത്തിൽ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാനായി കോളേജില്‍ ആരംഭിച്ച ഇന്‍ക്യുബേഷന്‍ സെന്ററിന് ചെയര്‍മാന്‍ ശ്രി ബെന്നി തോമസ് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി.
കോളേജ് ഫെസ്റ്റൂണ്‍ ചാനലുമായി ചേർന്ന് ആരംഭിക്കുന്ന എഡ്യൂക്കേഷണൽ ചാനലിന്റെ ഉദ്ഘാടനവും നിർവഹിച്ചു. റാങ്ക് ജേതാക്കള്‍ക്ക് പുരസ്കാരവും, സ്വര്‍ണ്ണ മോതിരവും, പ്രശസ്തി പത്രവും സമ്മാനിച്ചു. തുടർന്ന് യുണിവേഴ്സിറ്റി പരീക്ഷയില്‍ എ പ്ലസ് നേട്ടം കൈവരിച്ചവരെയും അനുമോദിച്ചു. കോളേജ് ചെയര്‍മാന്‍ ശ്രി ബെന്നി തോമസ് ആമുഖ പ്രഭാഷണം നടത്തി. കോളേജിന്റെ 14 വർഷത്തെ അതുല്യ നേട്ടങ്ങളെ അനുസ്മരിച്ച് പുതുതായി പ്രവേശനം നടത്തിയ നേടിയ നിരവധി ഫുൾ എ പ്ലസ് കാരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 14 പേരെ അനുമോദിച്ചു.

പെരുവന്താനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രിമതി. നിജിനി ഷംസുദ്ധീന്‍ മുഖ്യ പ്രഭാഷണം നടത്തിയ സമ്മേളനത്തില്‍ എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പര്‍ ഡോ. ജോജി അലക്സ്, പെരുവന്താനം ഫൊറോന വികാരി റവ. ഫാ സോബിന്‍ താഴത്തുവീട്ടില്‍, പ്രോഗ്രാം കൺവീനർ ശ്രീമതി സുപർണ രാജൂ എന്നിവർ ആശംസ അര്‍പ്പിച്ചു സംസാരിച്ചു. റാങ്ക് ജേതാക്കളായ ദേവനന്ദ എസ് ദേവ്, ഫർസാന പി നജീബ്, ഗംഗാമോൾ പി എം എന്നിവര്‍ മറുപടി പ്രസംഗം നടത്തി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി സ്വാഗതവും, കോളേജ് സെക്രട്ടറി റ്റിജോമോന്‍ ജേക്കബ് നന്ദി പ്രകാശവും നടത്തി.
