കോൺഗ്രസെന്നോ ലീഗെന്നോ ബിജെപിയെന്നോ സുഡാപിയെന്നോ ജമാഅത്തെ ഇസ്ലാമിയെന്നോ വ്യത്യാസമില്ലാതെ എല്ലാമനുഷ്യരുടെയും വോട്ട് വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ടി.എം. സിദ്ദിഖ്.

ഈ പ്രസംഗം ചൂണ്ടിക്കാട്ടി, വർഗീയതക്കെതിരായ നിലപാടിൽനിന്ന് സിപിഎം പിന്നോട്ടുപോയെന്ന് വിമർശനം ഉയർന്നതോടെ സ്ഥാനാർഥി എം. സ്വരാജ് തന്നെ വിശദീകരണവുമായി രംഗത്ത്. എല്ലാ നല്ല മനുഷ്യരുടെയും വോട്ട് വേണമെന്നാണ് സിദ്ദിഖിന്റെ പ്രസംഗത്തിലുള്ളതെന്നും വർഗീയവാദികളെ മനുഷ്യരായി കണക്കാക്കിയിട്ടില്ലെന്നും സ്വരാജ് വിശദീകരിച്ചു. വെള്ളിയാഴ്‌ച വഴിക്കടവിലെ മുണ്ടയിൽ എൽഡിഎഫ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു സിദ്ദിഖിന്റെ പരാമർശം.

