മുഖ്യമന്ത്രി പിണറായി വിജയന്റെ യാത്രയ്ക്കായി ഏർപ്പെടുത്തിയ ഹെലികോപ്റ്ററിന് 3 മാസത്തെ വാടകയായി 2.4 കോടി അനുവദിച്ച് ഉത്തരവായി. ഈ മാസം 22നാണ് ഉത്തരവിറങ്ങിയത്. ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തി അധികഫണ്ടായാണു തുക അനുവദിച്ചത്.
ഹെലികോപ്റ്ററിൻ്റെ വാടക ആവശ്യപ്പെട്ട് മേയ് 6ന് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു. തുടർന്ന് പണം അടിയന്തരമായി അനുവദിക്കാൻ ധനമന്ത്രി കെ.എൻ.ബാലഗോപാലിനു മുഖ്യമന്ത്രി നിർദേശം നൽകി. 80 ലക്ഷം രൂപയാണ് ഒരു മാസത്തെ വാടക. ചിപ്‌സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിൽനിന്നാണു ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തത്.