സ്ഥലപരിമിതിമൂലം വികസനം വഴിമുട്ടിനിന്ന സർക്കാർ സ്കൂളിന് ഏഴുകോടിരൂപ വിലമതിക്കുന്ന പിതൃസ്വത്ത് ബാങ്ക് ജീവനക്കാരി എഴുതി നൽകി. മധുര കൊടിക്കുളം സ്വദേശിനിയും കനറാബാങ്ക് തല്ലക്കുളം ശാഖയിലെ ക്ലർക്കുമായ ആയിയമ്മാളാണ് (52) ഒന്നരയേക്കർ സ്ഥലം പഞ്ചായത്ത് സ്കൂളിന് നൽകിയത്.
രണ്ടുവർഷംമുമ്പ് മരിച്ച ഏകമകൾ ജനനിയുടെ സ്‌മരണാർഥമാണ് സ്ഥലം സംഭാവനചെയ്‌തത്. ഇതോടെ ഏറെക്കാലമായി പ്രൈമറിവിഭാഗം മാത്രമുണ്ടായിരുന്ന സ്‌കൂൾ ഹൈസ്‌കൂളായി ഉയർത്താൻ തീരുമാനമായി.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കമുള്ളവർ ആയിയമ്മാളിനെ അഭിനന്ദിച്ചു. റിപ്പബ്ലിക്‌ദിനത്തിൽ പുരസ്‌കാരംനൽകി ആദരിക്കുമെന്ന് സ്റ്റാലിൻ അറിയിച്ചു.