നിലവില്‍ സംസ്ഥാനത്ത് 1952 രോഗികള്‍ ഐസിയുവിലും 722 രോഗികള്‍ വെന്റിലേറ്ററിലുമായുണ്ട്. കിടക്കകളുടെ എണ്ണം പരമാധി കൂട്ടാനുള്ള ശ്രമം നടക്കുകയാണ്.
2,18,893 രോഗികളാണ് മാർച്ച് 25ന് ഉണ്ടായത്. അഞ്ച് ദിവസം കഴിഞ്ഞപ്പോള്‍ രോഗികളുടെ എണ്ണം 303733 എത്തി. നിലവില്‍ 28 നില്‍ക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 35ന് മുകളില്‍ പോയേക്കാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
സര്‍ക്കാര്‍ ആശുപത്രികളിലെ കൊറോണ ഇതര ചികിത്സകള്‍ കുറച്ചും, സ്വകാര്യ ആശുപത്രികളിലെ 50 ശതമാനം കിടക്കകള്‍ ഏറ്റെടുത്തുമാണ് ഇപ്പോള്‍ സംസ്ഥാനത്ത് ചികിത്സ നടക്കുന്നത്.