ലൗ ജിഹാദ് ഈരാറ്റുപേട്ടയിലും ഉണ്ടെന്ന വാദവുമായി പി.സി. ജോർജ്ജ് രംഗത്ത്. വി.എസ്. അച്യുതാനന്ദൻ മുമ്പ് ലൗ ജിഹാദ് ഉള്ളതായി തെളിവ് സഹിതം പറഞ്ഞിട്ടുണ്ട്. രണ്ടാഴ്ച മുമ്പും രണ്ട് മാസം മുമ്പും സമീപ മേഖലകളിൽ നിന്നു പെൺകുട്ടികളെ ലൗ ജിഹാദ് വഴി കടത്തിയിട്ടുണ്ട്. മാനക്കേടോർത്ത് കുടുംബങ്ങൾ ഇത് രഹസ്യമാക്കി വയ്ക്കുകയാണ്. 47 പേരെ കൊണ്ടുപോയതിൽ 12 പേർ ഹൈന്ദവസമുദായത്തിലെ പെൺകുട്ടികളാണ്. ഈ പെൺകുട്ടികൾ എവിടെ പോകുന്നുവെന്ന് ആരും അറിയുന്നില്ല. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ ജസ്‌ന തിരോധാനത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. ലൗ ജിഹാദ് എന്ന് പറയുന്നതിൽ എന്തിനാണ് പേടിക്കുന്നത്. ലൗ ജിഹാദ് ഉണ്ട്. അത് പറയുന്നത് കഴിഞ്ഞുള്ള പിന്തുണ മതി. ആനിയിളപ്പിലും തീക്കോയിയിലും പെൺകുട്ടികളെ ലൗ ജിഹാദിൽ പെടുത്തിയത് ഈരാറ്റുപേട്ടക്കാരാണെന്നും പി.സി. ജോർജ്ജ് പറഞ്ഞു. ഇന്ത്യ മതേതര രാജ്യമാണ്. സാമ്പത്തിക സമത്വം ഇവിടെ ലഭിച്ചിട്ടില്ല. സർക്കാർ തന്നാൽ മാത്രമാണ് അത് ലഭിക്കുക. എന്നാൽ, ഹിന്ദുരാഷ്ട്രമായി മാറിയാൽ നിയമപരമായി അത് അർഹതപ്പെട്ടതായി മാറും. ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കാൻ രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കുക മാത്രാണ് പോംവഴി. അത് വിവരമുള്ളവർക്ക് മനസിലാവുമെന്നും പി.സി. ജോർജ്ജ് കൂട്ടിച്ചേർത്തു.