ലൈംഗിക ആവശ്യം നിരാകരിച്ചതിൻ്റെ പേരിൽ നാൽപ്പതുകാരനെ സുഹൃത്തുക്കൾ കൊന്ന് തള്ളി. രാജസ്ഥാനിലെ ബാരൻ ജില്ലയിൽ ബാരൻ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഫെബ്രുവരി 26നാണ് ഓം പ്രകാശ് ബൈർവയുടെ മൃതദേഹം കണ്ടെത്തിയത്. കേസിൽ രണ്ടു സുഹൃത്തുക്കളെ അറസ്‌റ്റ് ചെയ്തിരുന്നു. ഇതിലൊരാൾ അറസ്‌റ്റ് ഭയന്ന് വിഷം കഴിച്ചതിനെത്തുടർന്ന് ആശുപത്രിയിലാണ്.
ബാരൻ നഗരത്തിലെ മുരളീധർ പ്രജാപതി (32), സുരേന്ദ്ര യാദവ് എന്നിവരെയാണ് അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. പ്രജാപതി കൊലക്കുറ്റം സമ്മതിച്ചു. വഴിയരികിൽ ധാബ നടത്തുന്നയാളാണ് പ്രജാപതി. ദിവസക്കൂലിക്ക് പണിയെടുക്കുന്നയാളാണ് യാദവ്.
പൊലീസ് പറയുന്നത് ഇങ്ങനെ: പ്രജാപതിയുടെ സഹോദരിയെ സന്ദർശിക്കാൻ മൂവരും കൂടി മദ്യപിച്ചശേഷം സമീപത്തുള്ള ഗ്രാമത്തിലേക്കു പോയിരുന്നു. തിരിച്ചുവരുന്ന വഴി ഓറൽ സെക്‌സിന് പ്രജാപതിയും യാദവും ബൈർവയെ നിർബന്ധിച്ചു. വിസമ്മതിച്ചതിനെത്തുടർന്ന് കുത്തിക്കൊല്ലുകയായിരുന്നു