തളിപ്പറമ്പിൽ മഞ്ഞപിത്തം പടരുന്ന സാഹചര്യത്തിൽ പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്. ജില്ലാ ആരോഗ്യ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡാണ് പരിശോധന നടത്തിയത്. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കൂൾ ബാറുകൾ എന്നിവ കേന്ദ്രീകരിച്ച് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ ഗുരുതരമായ ചട്ടലംഘനമാണ് കണ്ടെത്തിയത്. പല സ്ഥാപനങ്ങളും കുടിവെള്ള പരിശോധന റിപ്പോർട്ട് വ്യാജമായി തയ്യാറാക്കുന്നതായി പരിശോധനയിൽ തെളിഞ്ഞു. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.
