Sunday, May 19, 2024

തിരഞ്ഞെടുപ്പു കടപ്പത്രം; 26 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് കോടതി

TOP NEWSINDIAതിരഞ്ഞെടുപ്പു കടപ്പത്രം; 26 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് കോടതി

തിരഞ്ഞെടുപ്പു കടപ്പത്രം വഴി 2019 മുതൽ രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച സംഭാവനയുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമർപ്പിച്ച ഹർജി സുപ്രീം കോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. വിവരങ്ങൾ മുംബൈ മെയിൻ ബ്രാഞ്ചിൽ ഇല്ലേയെന്നു കോടതി ചോദിച്ചു. അതേസമയം വാങ്ങിയവരുടെ വിവരങ്ങളും ബോണ്ട് നമ്പരും കോർ ബാങ്കിങ് സിസ്‌റ്റത്തിൽ ഇല്ലെന്ന് എസ്ബിഐ അറിയിച്ചു. വിവരങ്ങൾ നൽകാൻ ഫെബ്രുവരി 15- നാണ് ആവശ്യപ്പെട്ടത്. 26 ദിവസം കഴിഞ്ഞിട്ടും എന്തുകൊണ്ടാണ് നടപടി എടുക്കാത്തതെന്ന് കോടതി ചോദിച്ചു.

കോടതിയുടെ ഇടക്കാല ഉത്തരവ് അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ രഹസ്യമായി സൂക്ഷിക്കുന്ന വിവരങ്ങൾ സമർപ്പിച്ചിട്ടുണ്ട്. അവരോട് ഉടൻ തന്നെ അതു വെളിപ്പെടുത്താൻ കോടതി നിർദേശിക്കുമെന്ന് ചീഫ് ജസ്‌റ്റിസ് പറഞ്ഞു. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിൻ്റെ വിധി ഭേദഗതി ചെയ്യാൻ അസി. ജനറൽ മാനേജരാണോ സത്യവാങ്മൂലം നൽകുന്നതെന്നും കോടതി ചോദിച്ചു.

അസിസ്‌റ്റന്റ് ജനറൽ മാനേജരാണ് അത് കൈകാര്യം ചെയ്യുന്നതെന്നും കുറച്ചു സമയം കൂടി തങ്ങൾക്ക് അനുവദിക്കണമെന്നും എസ്ബിഐയ്ക്കു വേണ്ടി ഹാജരായ അഭിഭാഷാകൻ ആവശ്യപ്പെട്ടു. ബോണ്ട് വാങ്ങിയവരേയും രാഷ്ട്രീയ പാർട്ടികളെയും തമ്മിൽ ബന്ധപ്പെടുത്തേണ്ടതില്ലെങ്കിൽ എല്ലാ വിവരങ്ങളും മൂന്നാഴ്ച‌യ്ക്കുള്ളിൽ നൽകാനാകുമെന്നും എസ്ബിഐ കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ വാദത്തിനിടെ നൽകിയ മുദ്രവച്ച കവർ കോടതി തുറന്നു പരിശോധിച്ചു.

തിരഞ്ഞെടുപ്പ് കടപ്പത്രം വഴി 2019 മുതൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവന വിവരങ്ങൾ മാർച്ച് 6നു മുൻപായി തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറാനും ഇതു കമ്മിഷൻ പ്രസിദ്ധീകരിക്കണമെന്നുമായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ വിശദാംശങ്ങൾ നൽകാൻ ജൂൺ -30 വരെ സമയം നീട്ടിനൽകണമെന്നാണ് എസ്ബിഐയുടെ ആവശ്യം.

രാഷ്ട്രീയ പാർട്ടികൾക്കു സംഭാവന സ്വരൂപിക്കാൻ നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന കടപ്പത്ര (ഇലക്ടറൽ ബോണ്ട്) പദ്ധതി റദ്ദാക്കിക്കൊണ്ടായിരുന്നു സുപ്രീംകോടതി എസ്ബിഐയ്ക്ക് നിർദേശം നൽകിയത്. 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെ 22,217 തിരഞ്ഞെടുപ്പു കടപ്പത്രങ്ങൾ വിതരണം ചെയ്തുവെന്ന് എസ്ബിഐ അപേക്ഷയിൽ വ്യക്തമാക്കുന്നു. വിവരങ്ങൾ ക്രോഡീകരിക്കാൻ കോടതി നിശ്ച‌യിച്ചു നൽകിയ മൂന്നാഴ്ച‌ മതിയാകില്ലെന്നും അറിയിച്ചു. പാർട്ടികളുടെ കൈവശമുള്ളതും മാറിയെടുക്കാത്തതുമായ കടപ്പത്രങ്ങൾ ബാങ്കിന് മടക്കി നൽകണമെന്നും കടപ്പത്രം വാങ്ങിയ ആളിന് ബാങ്കുകൾ പണം മടക്കി നൽകണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles