Sunday, April 28, 2024

സുപ്രീംകോടതിയിലേക്ക് ഒമ്ബതു ജഡ്ജിമാരെ ശിപാര്‍ശ ചെയ്ത് കൊളീജിയം

FEATUREDസുപ്രീംകോടതിയിലേക്ക് ഒമ്ബതു ജഡ്ജിമാരെ ശിപാര്‍ശ ചെയ്ത് കൊളീജിയം

ന്യൂഡല്‍ഹി: കേരള ഹൈകോടതിയിലെ ജസ്റ്റിസ് സി.ടി. രവികുമാര്‍ അടക്കം ഒമ്ബതു പേരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ കൊളീജിയത്തിെന്‍റ ശിപാര്‍ശ. വനിത ജഡ്ജിമാരായ ജസ്റ്റിസ് ബി.വി. നാഗരത്ന (കര്‍ണാടക), ജസ്റ്റിസ് ഹിമ കോഹ്ലി (തെലങ്കാന), ജസ്റ്റിസ് ബേല ത്രിവേദി (ഗുജറാത്ത്) എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു. ജസ്റ്റിസ് എ.എസ്. ഓഖ (കര്‍ണാടക ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് വിക്രംനാഥ് (ഗുജറാത്ത് ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് ജെ.കെ. മഹേശ്വരി (സിക്കിം ചീഫ് ജസ്റ്റിസ്), ജസ്റ്റിസ് എം.എം. സുന്ദരേഷ് (ചെന്നൈ), പി.എസ്. നരസിംഹ( മുന്‍ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍) എന്നിവരാണ് മറ്റ് അംഗങ്ങള്‍. ഇവരുടെ പേരുവിവരം സുപ്രീംകോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചാല്‍ ജസ്റ്റിസ് ബി.വി. നാഗരത്ന 2027 ഓടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്കെത്തുന്ന ആദ്യ വനിതയാകും. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ഇ.എസ് വെങ്കട്ടരാമയ്യയുടെ മകളാണ് ജസ്റ്റിസ് നാഗരത്ന. ആദ്യമായാണ് സുപ്രീംകോടതിയിലേക്ക് ഒേര സമയം മൂന്ന് വനിതകളെ കൊളീജിയം ശിപാര്‍ശ ചെയ്യുന്നത്.

നിലവില്‍ ൈഹകോടതികളിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എ.എസ് ഓഖ. കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാറിനെ ചോദ്യം ചെയ്തും മഹാമാരിക്കാലത്ത് അന്തര്‍സംസ്ഥാന തൊഴിലാളികളുടെ അവകാശങ്ങളില്‍ നിരവധി വിധി പുറപ്പെടുവിച്ചും രാജ്യത്ത് അറിയപ്പെട്ടിരുന്നു ജസ്റ്റിസ് ഓഖ.

ചീഫ് ജസ്റ്റിസ് രമണയെ കൂടാതെ, ജസ്റ്റിസുമാരായ യു.യു. ലളിത്, എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ്, എല്‍. നാഗേശ്വര റാവു എന്നിവരാണ് കൊളീജിയത്തിലെ മറ്റ് അംഗങ്ങള്‍.

spot_img

Check out our other content

Check out other tags:

Most Popular Articles