സോളാര്‍ കേസുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിന്റെ പേരിൽ ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന വിധിക്കെതിരെ വി എസ് അച്യുതാനന്ദൻ രംഗത്ത്. വിഷയത്തിൽ ജില്ല പ്രിൻസിപ്പൽ കോടതിയിയിൽ വിഎസ് അപ്പിൽ നൽകി.
കോടതി വിധി യുക്തിസഹമല്ലെന്ന് വിഎസ് നേരത്തെ തന്നെ പറഞ്ഞിരുന്നു. അപ്പീൽ കൊടുക്കാനുള്ള അവകാശം വി എസ് അച്യുതാതന്ദന് ഉണ്ടെന്നും തെറ്റ് ചെയ്യാത്തതിനാൽ തനിക്ക് പേടിയില്ലെന്നുമായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതികരണം.
സോളാർ അഴിമതിയിൽ ഉമ്മൻ ചാണ്ടിയുടെ പങ്കിനെപറ്റി ഒരഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് പ്രശ്നങ്ങൾക്ക് കാരണമായത്