സംസ്ഥാനത്ത്ഇന്ന്അതിശക്തമായ മഴപ്രവചി ക്കപ്പെട്ടിരിക്കുന്നതിനാൽ തിരുവനന്തപുരവുംകൊല്ലവും ഒഴികെ 12 ജില്ലകളിൽ ഇന്ന്ഓറഞ്ച്അലർട്ട്. 2ജില്ലകളിൽ മഞ്ഞഅലർട്ട്ആണ്പ്രഖ്യാ പി ച്ചി രിക്കുന്നത്. വടക്കൻ തമിഴ്നാടിനും,തെക്കൻആന്ധ്രപ്രദേശിനുംസമീപത്തായി മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലി ൽചക്രവാതച്ചുഴിനിലനിൽക്കുന്നതിനാൽ, ഞായറാഴ്ച വരെ
കേരളത്തിൽ വ്യാ പക മഴയ്ക്കും ഒറ്റപ്പെട്ടഅതിശക്ത
മഴയ്ക്കും സാധ്യതയുണ്ട്.
പത്തനംതിട്ട ജില്ലയില്‍ മഴ ശക്തമായി തുടരുന്നു. പമ്പ,
മണിമല, അച്ചന്‍കോവി ല്‍ നദികളില്‍ ജലനിരപ്പ്
ക്രമാതീതമായി ഉയരുകയാണ്. തീരത്തുള്ളവര്‍ ജാഗ്രത
പാലി ക്കണമെന്നു ജില്ലാ ഭരണകൂടം മുന്നറിയിപ്പു നല്‍കി .
ജനങ്ങള്‍ സുരക്ഷി തമായ ക്യാംപുകളിലേക്കു മാറണം.
റാന്നിയില്‍ പലയിടങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായി. കുടമുട്ടി റോഡ്തകര്‍ന്നു. പമ്പാ നദിയില്‍ ജലനിരപ്പ്
ഉയര്‍ന്നു. അറയാഞ്ഞിലി മണ്‍കോസ്വേ മുങ്ങി.
മൂഴിയാറില്‍ മലവെള്ളത്തില്‍
തടിപി ടിക്കാന്‍ ചാടിയവര്‍ക്കെതിരെ പൊലീ സ്
കേസെടുത്തു. മണിമലയാറ്റിലും ജലനിരപ്പുയരുകയാണ്.
പറമ്പി ക്കുളം ഡാമിൽനിന്നുള്ളനീരൊഴുക്ക്
കൂടിയതിനാൽ പെരിങ്ങൽക്കുത്ത്ഡാമിന്റെ മൂന്നാം
ഷട്ടർ തുറന്നു. മുല്ലപ്പെരിയാർ, ഇടുക്കി ഡാമുകളിലേക്ക്
നീരൊഴുക്ക്കൂടി.
പാലാ നഗരത്തിൽ റോഡ്ഇടിഞ്ഞ്വലി യ
ഗർത്തം രൂപപ്പെട്ടു . മീനച്ചി ലാറിന്റെ ജലനിരപ്പ്
മുന്നറിയിപ്പ്നിരപ്പി ൽ നിന്നും ഉയർന്നു. മൂന്നാനി ഭാഗത്ത്
റോഡില്‍ വെള്ളം കയറി. അഴുതയാർ
കരകവി ഞ്ഞതോടെ കോരുത്തോട് മൂഴിക്കൽ കോസ്‌വേ
വെള്ളത്തിനടിയിലായി. പ്രദേശത്ത്ഗതാഗതം
പൂർണമായും തടസ്സപ്പെട്ടു .ഭരണങ്ങാനം -വി ളക്കുമാടം റോഡിൽ വെള്ളക്കെട്ട്
രൂപപ്പെട്ടു . ജില്ലയിൽ 37 ദുരിതാശ്വാസ ക്യാംപുകൾ
തുറന്നു. 273 കുടുംബങ്ങളിലായി 852 പേർ
ക്യാംപുകളിലുണ്ട്. കി ഴക്കൻ മേഖലകളിൽ മഴ ഇടവി ട്ട്
തുടരുന്നതിനാൽ പടിഞ്ഞാറൻ മേഖലകളിലെ
വെള്ളക്കെട്ട്തുടരുന്നു. കാഞ്ഞിരപ്പള്ളിയിലും വലി യ
വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട് .