സിനിമ തിയേറ്ററുകളിൽ മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ അനുവദിക്കാനാവില്ലെന്ന് തമിഴ്നാടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മുഴുവൻ സീറ്റുകളിലും പ്രേക്ഷകരെ അനുവദിച്ച ഉത്തരവ് പിൻവലിക്കണമെന്ന് കേന്ദ്രം തമിഴ്നാടിനോട് ആവശ്യപ്പെട്ടു. ഘട്ടംഘട്ടമായുള്ള അൺലോക്ക് പ്രക്രിയയുടെ ഭാഗമായി, കൺടെയ്ൻമെന്റ് സോണിന് പുറത്തുള്ള സിനിമ തിയേറ്ററുകളിൽ അമ്പത് ശതമാനം സീറ്റുകളിൽ മാത്രമാണ് പ്രേക്ഷകർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിട്ടുള്ളത്. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനത്തിന് കത്ത് നൽകി. നിയന്ത്രണങ്ങൾ ആഭ്യന്തര മന്ത്രാലയം ജനുവരി 31വരെ നീട്ടിയിട്ടുണ്ടെന്നും കത്തിൽ ഭല്ല വ്യക്തമാക്കിയിട്ടുണ്ട്.
അമ്പതു ശതമാനം സീറ്റുകളിൽ ആളുകളെ പ്രവേശിപ്പിച്ചു കൊണ്ട് നവംബർ മാസം മുതലാണ് തമിഴ്നാട്ടിൽ തിയേറ്ററുകൾ വീണ്ടും തുറന്നുപ്രവർത്തിച്ചു തുടങ്ങിയത്. രണ്ടുദിവസം മുൻപാണ് നൂറുശതമാനം സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന ഉത്തരവ് പുറത്തെത്തിയത്. നിരവധി പ്രമുഖ താരങ്ങൾ ഈ ആവശ്യം സർക്കാരിനോട് ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാമെന്ന ഉത്തരവ് തമിഴ്നാട് സർക്കാർ തമിഴ്നാട് സർക്കാർ ഇറക്കിയത്. ഈ നടപടി ഉടൻ അവസാനിപ്പിക്കണമെന്നാണ് കേന്ദ്രം തമിഴ്നാടിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ആവശ്യപ്പെട്ടിരിക്കുന്നത്.