മോന്‍സന്‍ മാവുങ്കല്‍ തട്ടിപ്പ് കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കുരുക്കി കുറ്റപത്രം. കെ സുധാകരൻ മോൻസൻ മാവുങ്കലിൽ നിന്ന് 10 ലക്ഷം രൂപ നേരിട്ട് വാങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്. കൂടാതെ കെ സുധാകരനെതിരെ കടുത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ഐ.പി.സി. 34 വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. ഇതോടെ മോന്‍സന്‍ മാവുങ്കല്‍ ചെയ്ത എല്ലാ കുറ്റവും സുധാകരനും ബാധകമാണ്. കോടതി രേഖ വ്യാജമായി ചമച്ചതിന് ഐപിസി 466 ചുമത്തി. മുംബൈ അപ്പലറ്റ് ട്രൈബ്യൂണലിന്റെ ഉത്തരവാണ് വ്യാജമായി നിർമ്മിച്ചത്.
ഇതോടെ കേസ് ഒത്തുതീർപ്പാക്കാനുള്ള സാധ്യത ക്രൈംബ്രാഞ്ച് അടച്ചു. ഏഴ് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. അപ്പലറ്റ് ട്രൈബ്യൂണലിന്റേത് കൂടാതെ എച്ചഎസ്ബിസി ബാങ്ക്, ഡിആർഡിഒ എന്നിവയുടെയും വ്യാജ രേഖ ഉണ്ടാക്കി.