ശബരിമല തീർത്ഥാടരുടെ പ്രധാന ഇടത്താവളമായ എരുമേലിയിൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനുള്ള സാധ്യത പഠനത്തിന് ആരോഗ്യ വകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. ശബരിമല തീർത്ഥാടനുമായി ബന്ധപ്പെട്ട് വളരെയധികം അയ്യപ്പഭക്ത്മാർക്ക് ഹൃദയാഘാതം സംഭവിക്കാറുണ്ട്. എന്നാൽ പമ്പയിൽ നിന്നും 100 കിലോമീറ്റർ അകലെയുള്ള കോട്ടയം മെഡിക്കൽ കോളജിനെ ആണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. ഇത്രയും ദൂരം രോഗിയുമായി യാത്ര ചെയ്യുമ്പോൾ മരണം വരെ സം ഭവിക്കാൻ സാധ്യതയുണ്ട്.എരുമേലി വിമാനതാവളത്തിനു സർക്കാർ ഭൂമി ലഭ്യമായാൽ അതിലൊരു ഭാഗം ആശുപത്രി നിർമ്മിക്കുവാൻ സ്ഥലവും ലഭിക്കും. കൂടാതെ എരുമേലിയിലെയും സമീപ പ്രദ്ദേശങ്ങളിലെയും ജനങ്ങൾക്കും ഈ ഹോസ്പിറ്റൽ പ്രയോജനകരമാണ്. എരുമേലിയിൽ ആധുനിക സൗകര്യങ്ങളോടുകൂടി മൾട്ടി സ്പെഷ്യാലിറ്റിആശുപത്രി സ്ഥാപിക്കണം എന്ന് പൊതുപ്രവർത്തകനായ ബിനു നിരപ്പേൽ നൽകിയ നിവേദനത്തിൻ്റെ ഫലമായിട്ടാണ് ഈ നിർദ്ദേശം.