കാമക്കണ്ണുകൾ അവസാനിക്കുന്നില്ല ; പിച്ചി ചീന്തപ്പെടുന്ന പെൺകുട്ടികൾ ,എന്നു തീരുമീ ക്രൂരത?

0
147
Google search engine

അനഘആമി

എവിടെയാണ് ! ആർക്കാണ്! തെറ്റുപറ്റിയത്!പ്രാകൃതനിയമം എന്ന് മുദ്ര കുത്തി മാറ്റി നിർത്തപ്പെട്ട ഗൾഫ് രാജ്യങ്ങളിലെ നിയമസംഹിതകൾ . പ്രകൃതിക്ക് നിരക്കാത്തത് ചെയ്യുന്നവരോട് പെണ്ണിന്റെ മാനത്തിനു വിലപറയുന്ന നരാധമൻമാർക്കെതിരെ ചിലപ്പോയെങ്കിലും ഇത്തരത്തിലുള്ള നിയമം നടപ്പാക്കണമെന്ന് തോന്നുന്ന ജനങ്ങളെ കുറ്റം പറയാൻ പറ്റുമോ? ബിഹാറിലെ മധുവനി ജില്ലയിലെ കുവാഹ ബർഹി എന്ന കൊച്ചു ഗ്രാമം , ആടിനെ മേയ്ക്കാൻ പോയ പതിനഞ്ചുകാരിയെ കാണാനില്ല. പിറന്നു വീണപ്പോൾ തന്നെ സൃഷ്ട്ടാവ് കനിഞ്ഞവൾക്ക് ചില വരദാനങ്ങൾ നൽകിയിരുന്നു , നാവുണ്ടായിട്ടും ഉരിയാടാത്തവർ, കാതുകൾ ഉണ്ടായിട്ടും കേട്ടതായി ഭാവിക്കാത്ത ,നട്ടെലില്ലാത്ത ജനങ്ങളുള്ള, പെണ്ണിനെ കാക്കാതെ അവളുടെ മാനം സംരക്ഷിക്കാത്ത നീതിന്യായവ്യവസ്ഥയുള്ള ഇന്ത്യ എന്ന മഹാരാജ്യത്ത് ജനിക്കുന്ന നീ സംസാരശേഷിയും കേൾവി ശക്തിയും ഇല്ലാത്തവളാകട്ടെ എന്ന വരം . സൃഷ്ട്ടാവ് പടച്ചെടുത്തത് പായ്‌വസ്തുക്കൾ ആകുമോ ,അവനെക്കാൾ വലിയ വരദാനം അവർ ആ പതിനഞ്ചുകാരിക്ക് നൽകി, ഇനിയവൾ ലോകം കാണണ്ട . ഇരുകണ്ണുകളും കുത്തിപ്പൊട്ടിച്ചു ക്രൂരമായി ബലാത്സഗം ചെയുമ്പോൾ എത്ര വേദനിച്ചു കാണും . മൂർച്ചയേറിയ ആയുധം കൊണ്ട് കണ്ണ് കുത്തി പൊട്ടിച്ചതിനാൽ പിച്ചി ചീന്തിയവരെ അവൾ കണ്ടില്ല . കണ്ടിട്ടും ഇനി എന്തിനാ അവൾക്ക് നഷ്ട്ടപ്പെടേണ്ടത് നഷ്ട്ടപ്പെട്ടു ,പിന്നെ കിട്ടും കോപ്പിലെ നീതി, പത്തുപതിനഞ്ചു വർഷം കഴിഞ് കിട്ടിയിട്ട് എന്തിനാ.. . സഹിച്ച വേദനയും പിച്ചി ചിന്തിയ ശരീരവും അതിൽ നിന്നും മുറിവേറ്റ മനസ്സും പിന്നെ തിരിച്ചു കിട്ടുമോ?. ആടിനെ മേയ്ക്കാൻ പോയിട്ട് നാൽക്കാലി മൃഗങ്ങളാൽ ആക്രമണം നേരിടേടിവന്ന മനുഷ്യരുടെ കഥകൾ ചരിത്രത്തിലും കഥാപുസ്തകങ്ങളിലും ഒരുപാട് കേട്ടിട്ടുണ്ട് . പലതും കെട്ടുകഥകളെന്നു പറഞ് പലരും തള്ളി കളഞ്ഞിട്ടുമുണ്ട് . ഈ ആധുനിക കാലഘട്ടത്തിൽ ഇരുകാലി പൈശാചിക മൃഗങ്ങളാൽ മനുഷ്യൻ ആക്രമണം നേരിടുന്ന സംഭവം അത്രയ്ക്ക് പുതുമയല്ല. രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണ് , ബേട്ടി ബചാവോ ബേട്ടി പഠാവോ എന്ന മുദ്രാവാക്യവുമായി രാജ്യഭരണം കയ്യാളുന്നവർ എന്തെ ഇതിനൊന്നും ഒരു നിയമവും നിയമനിർമ്മാണവും നടത്തുന്നില്ല? രാജ്യത്തെയും പശുവിനെയും മാതാവായി കാണുന്നവർ എന്തെ ഒരു പെണ്ണിനെ ആ സ്ഥാനത്തു കാണാത്തത് .
നോർത്തിന്ത്യയിൽ ജനിക്കാത്തതു ഭാഗ്യമായി കാണുന്ന ചില മലയാളികൾ ഉണ്ട് .അവിടെ കാടമാരും വിവരദോഷികളുമായ ഒരു കൂട്ടം ആൾക്കാരാണ് ഉള്ളതെങ്കിൽ ഇവിടെ വിമുക്ത ഭടനായി അഭിനയിച്ചുതകർത്ത് , പോറ്റി വളർത്താൻ കൊണ്ടുവന്ന കുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കൽ ആണ് . മൂന്ന് വർഷമായി ശിശുക്ഷേമസമിതി ഒന്നും അറിഞ്ഞില്ല , സ്വാഭാവികം … സാദാരണ ഗതിയിൽ ഒരു കുട്ടിയെ ദത്തെടുക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ ചെയാനുണ്ടാകും , ആരാണോ കുട്ടിയെ ദത്തെടുക്കുന്നത് അവരുടെ സകല വിവരങ്ങളും ശിശുക്ഷേമ സമിതിയോ അല്ലെങ്കിൽ അനാഥാലയങ്ങളോ അറിഞ്ഞിരിക്കും . എന്നാൽ ഇവിടെ തെറ്റായ വിവരങ്ങൾ നൽകി കബളിപ്പിച്ചയാൾക്ക് യാതൊരു പരിശോധനയും ഇല്ലാതെയാണ് എറണാകുളം ശിശുക്ഷേമ സമിതി പതിനാലുകാരിയെ കൈമാറിയത് . മാതാപിതാക്കൾ മരിച്ച പതിനാലു വയസുള്ള പെൺകുട്ടിയെയാണ് കാക്കനാട്ടെ സംരക്ഷണ കേന്ദ്രത്തിൽ നിന്നും 2016ൽ പ്രതി വളർത്താൻ കൊണ്ടുപോയത് . നേരത്തെ തന്നെ രണ്ടു വിവാഹങ്ങൾ കഴിക്കുകയും അതിൽ കുട്ടികളുള്ള കാര്യം മറച്ചു വച്ചാണ് സി ജി ശശികുമാർ കുട്ടിയെ ദത്തെടുത്തത് . പീഡനത്തിനിരയായ കുട്ടിയുടെ സഹോദരിയെ കൗൺസിലിംഗ് ചെയ്തപ്പോഴാണ് മൂന്നുവർഷമായി പ്രതിയുടെ വീട്ടിൽ കഴിഞ്ഞ കുട്ടി ഗർഭിണിയായിരുന്നെന്നും , ആരുമറിയാതെ ഗർഭം അലസിപ്പിച്ചു എന്ന കാര്യം ശിശുക്ഷേമ സമിതി അറിയുന്നത് തന്നെ . ശിശു ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രങ്ങളിൽ കഴിയുന്ന കുട്ടികൾക്കു കുടുബ അന്തരീക്ഷവും മെച്ചപ്പെട്ട പരിചരണവും കിട്ടാനാണ് ചെറിയ കാലയളവിലേക്ക് പോറ്റിവളർത്താൻ നൽകുന്ന സർക്കാർ പദ്ധതി . ഇങ്ങനെ നൽകുമ്പോൾ കുട്ടിയെ വളർത്താൻ ഏറ്റെടുക്കുന്ന കുടുബത്തെ പറ്റി വിശദമായ അന്വേക്ഷണം അതാത് ജില്ലകളിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നടത്തണം . പക്ഷെ ഇവിടെ ശിശുക്ഷേമ സമിതിയും ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറും ഒരുപോലെ കുറ്റക്കാരാണ്. കാര്യക്ഷമമായ യാതൊരു അന്വേഷണങ്ങളും നടക്കാത്തതുമൂലം ഒരു പെൺകുട്ടിയുടെ ജീവിതമാണ് ഇവർ നശിപ്പിച്ചത്. വളർത്താനായി വിട്ടു നല്കുന്ന കുട്ടിക്ക് എല്ലാ മാസവും കൗൺസിലിംഗ് നൽകണം എന്ന നിയമവും എവിടെ നടപ്പായിട്ടില്ല. അതുകൊണ്ട് തന്നെ അറിയാതെ പറ്റിപോയ തെറ്റാണു എന്നുംപറഞ് കൈ കഴുകാൻ പറ്റില്ല. അറിഞ്ഞു കൊണ്ട് വരുത്തിയ തെറ്റ് , അനാഥരായതുകൊണ്ടു ചോദിക്കാനും പറയാനും ആരും ഉണ്ടാകില്ല എന്ന തോന്നലോ ? അല്ലെങ്കിൽ പാലും ബിസ്കറ്റും വാങ്ങാൻ പോകുന്ന തിരക്കിൽ വേണമെന്ന് വച്ച് മറന്നുപോയതാണോ ഈ അനാഥബാല്യങ്ങളെ ?

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here