തിരുവനന്തപുരം:സംസ്ഥാനസർക്കാർ പകുതി ചെലവ് വഹിച്ച് ശബരി റെയിൽപ്പാത നിർമിക്കാൻ തീരുമാനം വൈകിയതുകൊണ്ട് അഞ്ചുവർഷം നഷ്ടപ്പെട്ടെന്ന് ഉമ്മൻ ചാണ്ടി. വൈകിവന്ന ബുദ്ധിയാണെങ്കിലും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് അടുത്തപ്പോൾ യു.ഡി.എഫിന്റെ നിലപാടിലേക്കു തിരിച്ചുപോയ ഇടതുസർക്കാർ പദ്ധതി പൊടിതട്ടിയെടുത്ത് പ്രഖ്യാപനം നടത്തുകയാണു ചെയ്തത്.തിരഞ്ഞെടുപ്പ് അടുത്തപ്പോൾ യു.ഡി.എഫിന്റെ നിലപാടിലേക്കു തിരിച്ചുപോയ ഇടതുസർക്കാർ പദ്ധതി പൊടിതട്ടിയെടുത്ത് പ്രഖ്യാപനം നടത്തുകയാണു ചെയ്തത്.എന്നാൽ, ഇടതുസർക്കാർ അധികാരമേറ്റതിനെത്തുടർന്ന് മുഴുവൻ ചെലവും കേന്ദ്രം വഹിക്കണമെന്ന നിലപാടെടുത്തു. കേന്ദ്രം നിരാകരിച്ചതോടെ പദ്ധതി അഞ്ചുവർഷം നിശ്ചലമായെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.