പാലക്കാട് കൊടും ചൂടിൽ രണ്ടു ദിവസത്തിനിടെ ജീവൻ നഷ്ടമായത് രണ്ട് പേർക്ക്. സൂര്യാഘാതമേറ്റ് കുത്തനൂര്‍ സ്വദേശി ഹരിദാസന്‍, നിര്‍ജ്ജലീകരണം സംഭവിച്ച് ഷോളയൂര്‍ ഊത്തുക്കുഴി സ്വദേശി സെന്തില്‍ എന്നിവരാണ് മരിച്ചത്.
വീട്ടുകാര്‍ പുറത്ത് പോയി തിരികെ വരുമ്പോഴായിരുന്നു പറമ്പില്‍ കിടക്കുകയായിരുന്ന ഹരിദാസനെ കണ്ടത്. പിന്നീട് നടത്തിയ പരിശോധനയിൽ ദേഹത്ത് പൊളളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. തുടർന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് സൂര്യാഘാതമേറ്റാണ് മരണം എന്ന് വ്യക്തമായത്.