Saturday, May 4, 2024

അരവിന്ദ് കേജ്‌രിവാളും കവിതയും ജയിലിൽ തുടരും; കസ്‌റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

CRIMEഅരവിന്ദ് കേജ്‌രിവാളും കവിതയും ജയിലിൽ തുടരും; കസ്‌റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ബിആർഎസ് നേതാവ് കെ.കവിതയും ജയിലിൽ തുടരും. ഇരുവരുടെയും കസ്‌റ്റഡി കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇരുവരും ഡൽഹിയിലെ തിഹാർ ജയിലിലാണ് ഇപ്പോൾ കഴിയുന്നത്. റൗസ് അവന്യൂ കോടതിയിലെ വാദത്തിനിടെ പ്രതികളെ വിഡിയോ കോൺഫറൻസിങ് വഴി ഹാജരാക്കി.

എൻഫോഴ്സസ്മെന്റ്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) അറസ്‌റ്റ് ചെയ്‌തതിനെതിരെ അരവിന്ദ് കേജ്‌രിവാൾ നൽകിയ ഹർജി ഡൽഹി ഹൈക്കോടതി കടുത്ത പരാമർശങ്ങളോടെ തള്ളിയിരുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് കേജ്‌രിവാൾ ഗൂഢാലോചന നടത്തിയെന്നും ഇടപാടിലൂടെ ലഭിച്ച 45 കോടി രൂപ ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചെന്നും തെളിവുകൾ വ്യക്തമാക്കുന്നുവെന്നു ജസ്‌റ്റിസ് സ്വർണ കാന്ത ശർമ വിധിയിൽ പറഞ്ഞു.

‘നയരൂപീകരണത്തിലും അതിനു പ്രത്യുപകാരം ആവശ്യപ്പെടുന്നതിലും അദ്ദേഹം ഭാഗമായിരുന്നു’- എന്നും കേജ്‌രിവാളിനും ആംആദ്‌മി പാർട്ടിക്കും (എഎപി) തിരിച്ചടിയായ വിധിയിൽ പറഞ്ഞിരുന്നു. മാർച്ച് 21ന് അറസ്‌റ്റിലായ കേജ്‌രിവാൾ നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ തിഹാർ ജയിലിലാണ്.

എഎപി കമ്യൂണിക്കേഷൻ വിഭാഗത്തിൻ്റെ ചുമതല വഹിച്ചിരുന്ന വിജയ് നായർ 100 കോടി രൂപ സൗത്ത് ഗ്രൂപ്പ് എന്ന മദ്യക്കമ്പനിയിൽനിന്നു സ്വീകരിച്ചെന്നും കേജ്‌രിവാളിനും എഎപിക്കും വേണ്ടിയാണിതെന്നു സാക്ഷിമൊഴിയിൽ വ്യക്‌തമാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
അതിനിടെ, രക്തതത്തിലെ പഞ്ചസാരയുടെ അളവ് 320 ആയതിനെ തുടന്ന് കേജ്‌രിവാളിന് ഇൻസുലിൻ നൽകിയിരുന്നു. നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇൻസുലിൻ നൽകാൻ ജയിൽ അധികൃതർ തയാറാകുന്നില്ലെന്ന് കേജ്‌രിവാൾ ആരോപിച്ചിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles