സുൽത്താൻ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ. വൈദേശിക ആധിപത്യത്തിൻ്റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേര്. സുൽത്താൻ ബത്തേരിയല്ല, അത് ഗണപതിവട്ടമാണ്.
വിഷയം 1984-ൽ പ്രമോദ് മഹാജൻ ഉണയിച്ചതാണെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പാനൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ട് ഗൗരവമേറിയതാണെന്നും സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി. -ആർ.എസ്.എസ്. പ്രവർത്തകരെ ലക്ഷ്യമിട്ടാണ് ബോംബ് നിർമാണം നടന്നത്. സി.പി.എം. ഉന്നത നേതൃത്വത്തിന്റെറെ അറിവോടെയാണിത്.
പാനൂർ ബോംബ് സ്ഫോടനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ്റെ ഇടപെടൽ വേണം. മുഖ്യമന്ത്രി മൗനം വെടിയണം. ബോംബ് സംസ്ഥാന വ്യാപകമായി ഉപയോഗിക്കാനാണോ എന്ന് സംശയമുണ്ട്.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ആറ്റിങ്ങലിലെ സ്ഥാനാർഥി വി. മുരളീധരൻ്റെ വാഹനം തടഞ്ഞു. ഡി.വൈ.എഫ്.ഐ. പ്രവർത്തകരാണ് പ്രതികളെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.