Saturday, May 4, 2024

സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ കടലാക്രമണത്തിന് സാധ്യത; തീരദേശം കനത്ത ജാഗ്രതയിൽ

TOP NEWSKERALAസംസ്‌ഥാനത്ത് ഇന്നും ശക്‌തമായ കടലാക്രമണത്തിന് സാധ്യത; തീരദേശം കനത്ത ജാഗ്രതയിൽ

സംസ്‌ഥാനത്ത് ഇന്നും ശക്‌തമായ കടലാക്രമണത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ തീരദേശം കനത്ത ജാഗ്രതയിൽ. കടൽക്ഷോഭമുണ്ടായിട്ടും ജനപ്രതിനിധികൾ തിരിഞ്ഞുനോക്കിയില്ലെന്ന് ആരോപിച്ച് കൊല്ലം മുണ്ടയ്ക്കലിൽ തീരവാസികൾ റോഡ് ഉപരോധിക്കുകയാണ്.

തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞു കടലിൽപ്പെട്ട അഞ്ചു തൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് രാത്രി 11.30വരെ 0.5 മീറ്റർ മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്‌ഥിതി പഠന ഗവേഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്.

ഇന്നലെയുണ്ടായ രൂക്ഷമായ കടലാക്രമണത്തിൽനിന്നും തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരദേശമേഖല ഇനിയും മുക്തമായിട്ടില്ല. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ച ഇരുപതോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാംപിൽ കഴിയുകയാണ്. പൊഴിയൂർ മുതൽ അഞ്ചുതെങ്ങ് വരെ അറുപത് കിലോമീറ്ററോളം കടൽക്ഷോഭമുണ്ടായി. വേലിയിറക്കത്തിൽ വെള്ളം ഇറങ്ങിയെങ്കിലും വേലിയേറ്റം ഉണ്ടാകുമോയെന്നാണ് ആശങ്ക.

ആറാട്ടുപുഴ പുറക്കാട്, വളഞ്ഞവഴി, ചേർത്തല, പള്ളിത്തോട് തുടങ്ങി ആലപ്പുഴയിലെ തീരപ്രദേശങ്ങളിലും വലിയ തോതിലുള്ള കടൽക്ഷോഭമാണുണ്ടായത്. വളഞ്ഞവഴിയിൽ 10 വീടുകൾ കടലെടുക്കുമെന്ന നിലയിലാണ്. പുറക്കാട് നാല് വള്ളങ്ങൾ തകർന്നു. ആറാട്ടുപുഴയിൽ കടലാക്രമണത്തിൽ തീരദേശ റോഡിൽ വെള്ളം കയറി. തീരദേശ റോഡ് കവിഞ്ഞ് വെള്ളം ഒഴുകുന്നതിനാൽ പരിസരത്തെ വീടുകൾക്ക് ചുറ്റും വെള്ളം കെട്ടിനിൽക്കുകയാണ്. ആലപ്പുഴയിൽ കടൽക്ഷോഭമുണ്ടായ മേഖലയിൽ സ്ഥഥിതി നിയന്ത്രണവിധേയമാണെന്നാണ് ജില്ലാ കലക്ട‌ർ അറിയിച്ചിരിക്കുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles