പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പാസ്‌റ്റർ അറസ്‌റ്റിൽ. വട്ടിയൂർക്കാവ് കുലശേഖരം ലക്ഷംവീട്
കോളനിയിൽ താമസക്കാരനും പൂവച്ചൽ കുറകോണം ആലയിൽ പെന്തക്കോസ്ത് പള്ളിയിലെ പാസ്‌റ്റ്‌ററുമായ രവീന്ദ്രനാഥ് (59) ആണ് അറസ്‌റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് വരുന്ന വഴിയിൽ 13കാരനെ പരിചയപ്പെടുകയും തന്റെ ടാബ് ശരിയാക്കിതരാമോ എന്ന് ചോദിച്ച് ഇയാൾ വിളിക്കുകയുമായിരുന്നു. ടാബിൽ അശ്ലീല ചിത്രം കണ്ട് കുട്ടി പിൻമാറാൻ ശ്രമിച്ചതോടെ ഉപദ്രവിച്ചു. തുടർന്ന് കുട്ടി ബന്ധുക്കളെ വിവരം അറിയിക്കുകയും കാട്ടാക്കട പൊലീസിൽ പരാതി നൽകുകയും ചെയ്‌തു. അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.