Thursday, May 2, 2024

തോന്നിയപോലെ ആൻ്റിബയോട്ടിക്കുകൾ വാങ്ങിക്കഴിക്കുന്ന ഏർപ്പാട് ഇനി നടക്കില്ല; കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാൽ കടയ്ക്കെ‌തിരേ നടപടി – ഓപ്പറേഷൻ അമൃത്

LIFESTYLEHEALTHതോന്നിയപോലെ ആൻ്റിബയോട്ടിക്കുകൾ വാങ്ങിക്കഴിക്കുന്ന ഏർപ്പാട് ഇനി നടക്കില്ല; കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാൽ കടയ്ക്കെ‌തിരേ നടപടി - ഓപ്പറേഷൻ അമൃത്

തോന്നിയപോലെ ആൻ്റിബയോട്ടിക്കുകൾ മരന്നുകടകളിൽനിന്ന് വാങ്ങിക്കഴിക്കുന്ന ഏർപ്പാട് ഇനി നടക്കില്ല. ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് വിറ്റാൽ കടയ്ക്കെ‌തിരേ നടപടി വരും. ആൻ്റിബയോട്ടിക്കുകളുടെ ദുരുപയോഗം തടയാൻ നടപ്പാക്കുന്ന ഓപ്പറേഷൻ അമൃത് പദ്ധതിയുടെ ഭാഗമായി മരുന്നുകടകളിൽ പരിശോധന കർശനമാക്കി. നിർദേശങ്ങൾ പാലിക്കാത്തതിന് കണ്ണൂർ, കാസർകോട് ജില്ലകളിലായി 15 മരുന്നുകടകൾക്ക് നോട്ടീസ് നൽകി. ഒരു സ്ഥാപനത്തിന്റെ ലൈസൻസ് താത്കാലികമായി റദ്ദാക്കി.

ഡ്രഗ്സ് കൺട്രോളർ നിയോഗിക്കുന്ന പ്രത്യേക സ്്വാഡാണ് ഈ രഹസ്യ ഓപ്പറേഷൻ നടത്തുന്നത്. ഉദ്യോഗസ്ഥരാണെന്ന് തിരിച്ചറിയാത്തവിധമാണ് മരുന്നുകടകളെ നിരീക്ഷിക്കുന്നത്. തുടർ പരിശോധനകളും നടത്തുന്നു. ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതിൻ്റെ വിവരങ്ങൾ കൃത്യമായി ഫാർമസികൾ സൂക്ഷിക്കണം. ‘ഡോക്‌ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നതല്ല’ എന്ന പോസ്റ്റർ സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം.

എന്താണ് ‘അമൃത്’

ആന്റി മൈക്രോബിയൽ റസിസ്റ്റൻസ് ഇൻ്റർവെൻഷൻ ഫോർ ടോട്ടൽ ഹെൽത്ത് എന്നതിന്റെ ചുരുക്കമാണ് അമൃത്. ഡോക്‌ടറുടെ കുറിപ്പടിയില്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024-ൽ പൂർണമായും നിർത്തലാക്കുകയെന്നതാണ് ലക്ഷ്യം.

അനാവശ്യ ഉപയോഗവും ദുരുപയോഗവും കാരണം ആൻ്റിബയോട്ടിക്കുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള രോഗാണുക്കൾ ഉണ്ടാകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ട്. ആൻ്റി മൈക്രോബിയിൽ റസിസ്റ്റൻസ് എന്ന ഈ അവസ്ഥയെ നിശ്ശബ്‌ദ മഹാമാരിയെന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്. ഈ പശ്ചാലത്തിലാണ് ആൻ്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള നടപടി ശക്തമാക്കുന്നത്.

വേണ്ടാ സ്വയം ചികിത്സ

ഒരിക്കലും സ്വയം ചികിത്സ വേണ്ടാ. ആൻറിബയോട്ടിക്കുകളുടെ ഡോക്ട‌ർ നിർദേശിക്കുന്ന കോഴ്‌സ് പൂർത്തിയാക്കണം. മരുന്ന് അലക്ഷ്യമായി വലിച്ചെറിയുകയുമരുത്.

spot_img

Check out our other content

Check out other tags:

Most Popular Articles