ദുരിതകാലത്ത് തൊഴിൽ നഷ്ടമുണ്ടായാൽ നിശ്ചിത കാലയളവിലേക്ക് തൊഴിലാകളികൾക്ക് അടിസ്ഥാന ശമ്പളം നൽകണമെന്ന് സി.വി ആനന്ദബോസ് കമ്മീഷന്റെ ശുപാർശ. തൊഴിലാളി ക്ഷേമത്തിനായി ലേബർ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കണമെന്നതുൾപ്പെടെയുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാരിനു സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തൊഴിലാളി സംഘടനകളുടെ അഭിപ്രായ രൂപീകരണത്തിനുള്ള ചർച്ചകളും തുടങ്ങി.തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനാണു സി.വി.ആനന്ദബോസിനെ ഏകാംഗ കമ്മീഷനായി കേന്ദ്ര സർക്കാർ നിയോഗിച്ചത്. വിവിധ മേഖലകളിൽ പഠനം നടത്തിയ കമ്മിഷൻ കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രാലയത്തിനു റിപ്പോർട്ട് സമർപ്പിച്ചു. പ്രകൃതി ദുരന്ത കാലത്ത് തൊഴിൽ നഷ്ടമുണ്ടായാൽ തൊഴിലാളിക്ക് ഒരു നിശ്ചിത കാലത്തേക്ക് അടിസ്ഥാന ശമ്പളം നൽകണമെന്ന് റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. എല്ലാ തൊഴിലാളികൾക്കും സമയബന്ധിതമായി വീട്, പ്രവാസി തൊഴലാളികളുടെ പുനരധിവാസം, ഇതര സംസ്ഥാന തൊഴിലാളികൾക്ക് വാടകയ്ക്ക് വീട് എന്നിവയടങ്ങിയ 70 നിർദേശങ്ങൾ റിപ്പോർട്ടിലുണ്ട്.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തൊഴലാളി സംഘടനകളുമായി സി.വി.ആനന്ദബോസ് ചർച്ച തുടങ്ങി. അഭിപ്രായ രൂപീകരണവും ആവശ്യമായ തിരുത്തലുകളും ലക്ഷ്യമിട്ടാണ് വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നടത്തിയ വർക്ക്ഷോപ്പിൽ എല്ലാ തൊഴിലാളി സംഘടനകളും പങ്കെടുത്തു.