തിരുവനന്തപുരം: ബിജെപിക്കാരനായ ഗവർണർ എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ നിലപാട് വായിക്കുന്നത് അപഹാസ്യമാണെന്ന് പി.സി.ജോർജ് എംഎൽഎ. സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന് കാരണം തദ്ദേശ തിരഞ്ഞെടുപ്പ് നടത്തിയതാണെന്നും ജോർജ് പറഞ്ഞു.നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതിന് പിന്നാലെയാണ് പി.സി.ജോർജ് ഒറ്റയ്ക്ക് സഭയിൽ നിന്ന് ഇറങ്ങി പോയത്.മാന്യതയില്ലാത്തതിനാലാണ് സർക്കാർ കോവിഡ് കാലത്ത് തിരഞ്ഞെടുപ്പ് നടത്തിയത്. തിരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ട് താൻ മുഖ്യമന്ത്രിക്കും ഗവർണർക്കും അപേക്ഷ നൽകിയിരുന്നു. കോടതികളും തിരഞ്ഞെടുപ്പ് നടത്തുന്നതിനെ അനുകൂലിച്ചാണ് നടപടി എടുത്തതെന്നും പി.സി.ജോർജ് പറഞ്ഞു.ഇഡിയും കസ്റ്റംസും ഇനി ചോദ്യം ചെയ്യാനുള്ള ഇനി മുഖ്യമന്ത്രിയെ മാത്രമാണ്. ഇതുപോലൊരു അഴിമതി സർക്കാർ ഉണ്ടായിട്ടില്ല. ഗതിക്കെട്ട സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.