വനത്തിലേക്ക് വിറക് ശേഖരിക്കാൻ പോയ അമ്മിണിയെ (75) ആണ് കാണാതായത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വയോധിയ്ക്കായുള്ള തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പരാതി ലഭിച്ച ഉടനെ കോളനി നിവാസികളുമായി ചേർന്ന് സ്റ്റേഷൻ സ്റ്റാഫ് അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു.
പ്രായമായ സ്ഥിതിയ്ക്ക് അധിക ദൂരം പോകാൻ സാധ്യത ഇല്ല. അമ്മിണിയുടെ പക്കലുണ്ടായിരുന്ന വടിയും കോടാലിയും കണ്ടുകിട്ടിയിട്ടുണ്ട്. ആളെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല.
കാട്ടിൽ മുഴുവൻ തിരയാമെന്ന തീരുമാനത്തിലാണെന്നും പൊലീസ് അറിയിച്ചു. അമ്മിണിയ്ക്ക് കാഴ്ച പരിമിതി ഉള്ളതിനാൽ ഉൾവനത്തിലേക്ക് പോകില്ലെന്നാണ് നിഗമനം.