ജസ്ന തിരോധാന കേസില്‍ തുടരന്വേണഷണത്തിന് തയ്യാറാണെന്ന് സിബിഐ. ജസ്‌നയുടെ പിതാവ് തന്റെ ആവശ്യങ്ങള്‍ പൂര്‍ണമായി എഴുതി നല്‍കണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടു. ഇതോടെയാണ് സീല്‍ ചെയ്ത കവറില്‍ തെളിവുകള്‍ ഹാജരാക്കാൻ നിര്‍ദേശം നൽകിയത്. മെയ് അഞ്ചിനകം ഇത് നല്‍കണം. മെയ് അഞ്ചിനാണ് തിരുവനന്തപുരം സിജെഎം കോടതി വിധി പറയുക.
കേസ് അവസാനിപ്പിക്കാനുള്ള സിബിഐയുടെ നീക്കത്തിനെതിരെയായിരുന്നു ജസ്‌നയുടെ പിതാവ് തടസ ഹര്‍ജി ഫയല്‍ ചെയ്തത്. ജസ്ന മരിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ജസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുന്ന ക്ലോഷര്‍ റിപ്പോര്‍ട്ടും സിബിഐ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്ത് അന്വേഷണം അവസാനിപ്പിക്കണമെന്നായിരുന്നു സിബിഐയുടെ വാദം.