അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്‌ഠാ ചടങ്ങിൽ സിപിഎം പങ്കെടുക്കില്ലെന്ന് പാർട്ടി പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. എല്ലാ മതവിശ്വാസത്തെയും സിപിഎം ബഹുമാനിക്കുന്നുണ്ട്. എന്നാൽ മതത്തെ ശരിയല്ലെന്നും വൃന്ദ കാരാട്ട് പറഞ്ഞു. രാഷ്ട്രീയവൽക്കരിക്കുന്നത്
“അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ ഞങ്ങളുടെ പാർട്ടി പങ്കെടുക്കില്ല. എല്ലാ മതവിശ്വാസത്തെയും സിപിഎം ബഹുമാനിക്കുന്നു. എന്നാൽ അവർ മതപരമായ ചടങ്ങിനെ രാഷ്ട്രീയവുമായി ബന്ധപ്പിക്കുകയാണ്. ഇതു ശരിയല്ല.”- വൃന്ദ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

രാജ്യസഭാ എംപിയായ കപിൽ സിബലും ബിജെപിക്കെതിരെ രംഗത്തെത്തി. രാമക്ഷേത്രത്തിൻ്റെ പ്രതിഷ്‌ഠാ ചടങ്ങ് വലിയ പ്രദർശനമാക്കാനാണു ബിജെപി ശ്രമിക്കുന്നതെന്നും ഭഗവാൻ ശ്രീരാമൻ്റെ ഗുണങ്ങൾക്ക് നേർവിപരീതമാണ് അവർ ചെയ്യുന്നതെന്നും കപിൽ സിബൽ പറഞ്ഞു. “രാമൻ എന്റെ ഹൃദയത്തിലുണ്ട്. അതു പുറത്തുകാണിക്കേണ്ട കാര്യമില്ല. എന്റെ ജീവിതയാത്രയിൽ ശ്രീരാമൻ എന്നെ മുന്നോട്ടു നയിക്കുന്നു. അതുകൊണ്ടു മറ്റൊന്നും പ്രശ്‌നമാക്കുന്നില്ല”- കപിൽ സിബൽ പറഞ്ഞു.

ജനുവരി 22നാണ് രാമക്ഷേത്രത്തിൻ്റെ പ്രതിഷ്‌ഠാ ചടങ്ങ് നടക്കുന്നത്. പരിപാടിയുടെ ഒരുക്കങ്ങൾ തിങ്കളാഴ്‌ച ആരംഭിച്ചു. ശ്രീരാമന്റെയും സീതാദേവിയുടെയും വേഷമണിഞ്ഞ കുട്ടികൾ അയോധ്യയിലെ ഒരോ വീട്ടിലുമെത്തി ചടങ്ങിലേക്ക് എല്ലാവരെയും ക്ഷണിച്ചു.


