ഇസ്രായേൽ യുദ്ധത്തിൽ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച മുൻ പോൺ താരം മിയാ ഖലീഫയ്ക്ക് നേരെ വ്യാപക വിമർശനം.പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാൽ അവരുടെ പക്ഷത്ത് നിൽക്കാതിരിക്കാൻ കഴിയില്ല. അതിന് കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ വംശീയതയുടെ തെറ്റായ വശത്താണ്. അത് കാലക്രമേണ ചരിത്രം തെളിയുമെന്നാണ് മിയ ഖലീഫ ട്വിറ്ററിൽ കുറിച്ചത്.

വിഷയത്തിലെ താരത്തിന്റെ പ്രതികരണം അജ്ഞതമൂലമാണമെന്ന് വിമർശനം ഉയർന്നു.
“തീർത്തും ഭയാനകമായ ട്വീറ്റാണിത്. അടിയന്തരമായി നിങ്ങളെ ജോലിയിൽ നിന്ന് പുറത്താക്കുന്നു. അത്രയധികം വെറുപ്പ് നിറഞ്ഞതാണ് നിങ്ങളുടെ പ്രതികരണം. ദയവായി മെച്ചപ്പെട്ട ഒരു മനുഷ്യനാകാൻ ശ്രമിക്കു. മരണം, ബലാത്സംഗം, മർദനം, ബന്ദിയാക്കൽ എന്നിവ നിങ്ങൾ അംഗീകരിക്കുന്നു എന്ന വസ്തുത തീർത്തും സ്ഥൂലമാണ്. നിങ്ങളുടെ അജ്ഞത വിശദീകരിക്കാൻ വാക്കുകൾക്ക് കഴിയില്ല. നമ്മൾ മനുഷ്യർ ഒരുമിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ദുരന്തമുഖത്ത്. നിങ്ങൾ ഒരു മികച്ച വ്യക്തിയാകാൻ ഞാൻ പ്രാർത്ഥിക്കുന്നു. എന്നിരുന്നാലും, നിങ്ങൾക്കുള്ള ഈ പ്രതികരണം വൈകിപ്പോയെന്നാണ് ഇപ്പോൾ തോന്നുന്നത്’- റെഡ് ലൈറ്റ് ഹോളണ്ട് സിഇഒ ടോഡ് ഷാപ്രിയോ ട്വീറ്റ് ചെയ്തു.

അതേസമയം, ടോഡി ഷാപ്രിയോയുടെ പ്രതികരണത്തിന് മറുപടിയുമായി മിയാ ഖലീഫ തന്നെ രംഗത്തെത്തി. പലസ്തീനിനെ പിന്തുണയ്ക്കുന്നത് എന്റെ ബിസിനസ്സ് അവസരങ്ങൾ നഷ്ടപ്പെടുത്തും, എന്നാൽ ഞാൻ സയണിസ്റ്റുകളുമായി ബിസിനസ്സിൽ ഏർപ്പെട്ടിട്ടുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാത്തതിൽ എനിക്ക് എന്നോട് തന്നെ ദേഷ്യമാണ്. എന്റെ തെറ്റ്’ – മിയാ ഖലീഫ ട്വീറ്റ് ചെയ്തു.
ഇസ്രായേൽ – പലസ്തീൻ വിഷയങ്ങളിൽ മുമ്പും മിയ ഖലീഫ അഭിപ്രായം തുറന്ന് പറഞ്ഞിട്ടുണ്ട്. താരത്തിന്റെ അഭിപ്രായം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. നിരവധി പേരാണ് താരത്തിനെതിരെ രൂക്ഷ വിമർശനമാണ് വന്നുകൊണ്ടിരിക്കുന്നത്.


