ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയ സംഭവത്തിൽ ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുസഫർനഗർ ജില്ലയിലാണ് സംഭവം.
മണ്ഡൽ ഗ്രാമത്തിൽ താമസിക്കുന്ന സാഗറാണ് കൊല്ലപ്പെട്ടത്. ഭാര്യ ആഷിയയെയും ആഷിയയുടെ ആൺസുഹൃത്ത് സുഹൈലിനെയും അറസ്റ്റ് ചെയ്തെന്ന് പുർകഴി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷനിലെ എസ്.എച്ച്.ഒ ഗ്യാനേശ്വർ ബോധ് പറഞ്ഞു.

ജൂൺ ആറിനാണ് സാഗറിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെത്തി. പിന്നാലെയാണ് ആഷിയ ചോദ്യംചെയ്തത്. ആൺസുഹൃത്തിന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ

തള്ളുകയായിരുന്നുവെന്ന് ആഷിയ ചോദ്യംചെയ്യലിൽ സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. തന്റെ ബന്ധത്തെ കുറിച്ച് സാഗർ അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമെന്ന് പ്രതി കുറ്റസമ്മതം നടത്തിയെന്നും പൊലീസ് പറഞ്ഞു.


