പാലക്കാട് ആൾക്കൂട്ട മർദനത്തിന് ഇരയായ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി രാംനാരായണനാണ് മരിച്ചത്. കള്ളൻ എന്ന് ആരോപിച്ചാണ് ഇയാളെ ചിലർ മർദ്ദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേർ വാളയാർ പോലീസിന്റെ കസ്റ്റഡിയിൽ. മർദ്ദനമേറ്റ് അവശനായ ഇയാളെ ഇന്നലെ വൈകുന്നേരമാണ് പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. തുടർന്ന് ഇന്നലെ രാത്രിയോടെയാണ് ഇയാൾ മരിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. രാംനാരായണൻറെ മൃതദേഹം നാളെ തൃശ്ശൂർ മെഡിക്കൽ കോളേജിൽ വെച്ച് പോസ്റ്റുമോർട്ടം നടത്തുമെന്നും അതിനുശേഷം മാത്രമെ മരണകാരണം വ്യക്തമാകുവെന്നും പൊലീസ് പറഞ്ഞു.



