മാധ്യമങ്ങളെ കാണുന്നതിന് നിയന്ത്രണവുമായി മുസ്ലിം ലീഗ്. സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളുടെ അനുവാദത്തോടെ മാത്രമമേ ഭാരവാഹികൾ മാധ്യമങ്ങളെ കാണാവൂ എന്ന് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ആശയക്കുഴപ്പമുണ്ടാക്കുന്ന പ്രതികരണം സാമൂഹിക മാധ്യമങ്ങളിലൂടെയൊ പ്രസംഗത്തിലൂടെയോ നടത്തരുതെന്നും നിർദേശം.

സി.പി.എമ്മിന്റെ ഏക സിവിൽകോഡ് സെമിനാറിൽ പങ്കെടുക്കുന്ന കാര്യം യുഡിഎഫ് യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു.
പാർട്ടി നയങ്ങൾക്ക് വിരുദ്ധമായതോ ആശയക്കുഴപ്പമുണ്ടാക്കുന്നതോടെ ആയ പ്രതികരണങ്ങൾ മാധ്യങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും ചില നേതാക്കൾ നടത്തുന്നുവെന്ന വിലയിരുത്തിലിന്റെ അടിസ്ഥാനത്തിലാണ് നേതാക്കളുടെ പ്രതികരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ മുസ്ലിം ലീഗ് തീരുമാനിച്ചത്. എം.കെ മുനീർ, കെ.എം ഷാജി തുടങ്ങിയ നേതാക്കളുടെ പ്രതികരണങ്ങളെ നിയന്ത്രിക്കാനാണ് പുതിയ തീരുമാനമെന്നാണ് സൂചന. സി.പി.എം സെമിനാറിൽ പങ്കെടുക്കുന്ന കാര്യത്തിൽ മുസ്ലിം ലീഗ് സസ്പെൻസ് തുടരുകുയാണ്.

യുഡിഎഫ് വിപുലീകരിക്കാൻ മുന്നിറങ്ങാൻ ലീഗ് തീരുമാനിച്ചിട്ടുണ്ട്. പ്ലസ് സീറ്റ് പ്രതിസന്ധി പരിഹിരിക്കണമെന്നവശ്യപ്പെട്ട പത്താം തീയിതി വിദ്യാഭ്യാസ ഓഫീസുകൾ ഉപരോധിക്കാനും ലീഗ് തീരുമാനിച്ചു.



