Wednesday, February 11, 2026
HomeNewsവഷളായ ഇന്ത്യ-കാനഡ ബന്ധത്തിൽ വഴിത്തിരിവാകാൻ പോന്ന ആശ്വാസനടപടി; ഇന്ത്യാവിരുദ്ധ പോസ്‌റ്ററുകളും പരസ്യങ്ങളും നീക്കിയാണ് കാനഡ 'അയഞ്ഞത്'

വഷളായ ഇന്ത്യ-കാനഡ ബന്ധത്തിൽ വഴിത്തിരിവാകാൻ പോന്ന ആശ്വാസനടപടി; ഇന്ത്യാവിരുദ്ധ പോസ്‌റ്ററുകളും പരസ്യങ്ങളും നീക്കിയാണ് കാനഡ ‘അയഞ്ഞത്’

Published on

ഖലിസ്ഥാൻ വാദി ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിനു പിന്നാലെ വഷളായ ഇന്ത്യ-കാനഡ ബന്ധത്തിൽ വഴിത്തിരിവാകാൻ പോന്ന ആശ്വാസനടപടി. ഇന്ത്യാവിരുദ്ധ പോസ്‌റ്ററുകളും പരസ്യങ്ങളും നീക്കിയാണ് കാനഡ ‘അയഞ്ഞത്’. ഇന്ത്യാവിരുദ്ധ നീക്കങ്ങൾക്ക് കാനഡ അനുമതിയും പ്രോത്സാഹനവും നൽകുന്നുവെന്ന വിമർശനം കടുത്ത സാഹചര്യത്തിലാണു നടപടി.

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തുന്ന പോസ്‌റ്ററുകൾ കാനഡയിൽ പലയിടത്തും സ്ഥാപിച്ചിരുന്നു. മൂന്ന് ഇന്ത്യൻ നയതന്ത്രജ്‌ഞരെ കൊല്ലണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്‌റ്ററുകൾ സറേയിലെ ഗുരുദ്വാരയിലാണു വച്ചിരുന്നത്. പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെടലിനെ തുടർന്നു പോസ്റ്റർ നീക്കുകയായിരുന്നു. തീവ്രവാദ പരാമർശങ്ങൾക്കായി ഉച്ചഭാഷിണികൾ ഉപയോഗിക്കരുതെന്നു ഗുരുദ്വാര നിർദേശിച്ചു.

ഇന്ത്യയുമായുള്ള ബന്ധം പ്രധാനമെന്നു വ്യക്തമാക്കി കാനഡ പ്രതിരോധമന്ത്രി ബിൽ ബ്ലയർ രംഗത്തെത്തിയതും ശുഭസൂചനയായി കണക്കാക്കാമെന്ന് നയതന്ത്ര വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള ബന്ധം തുടരണമെന്നാണ് ആഗ്രഹമെന്നും എന്നാൽ നിജ്‌ജാറിൻ്റെ കൊലപാതകത്തിൽ അന്വേഷണം തുടരുമെന്നും ബ്ലയർ വിശദീകരിച്ചു.

ഖലിസ്ഥാൻ വാദത്തെ പിന്തുണയ്ക്കാത്ത ഹിന്ദുക്കൾക്കും ഇന്ത്യക്കാർക്കും നേരെയുള്ള ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണു കാനഡയുടേതെന്നാണ് ഇന്ത്യയുടെ നിരന്തര വിമർശനം. ഇന്ത്യൻ ദൗത്യങ്ങൾക്കും ക്ഷേത്രങ്ങൾക്കും നേരെ ആക്രമണമുണ്ടാകാറുണ്ട്. നിജ്ജാറിന്റെ കൊലപാതകത്തിനു ശേഷം സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടന ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥരെ ഭീഷണിപ്പെടുത്തുന്നതായും കേന്ദ്ര സർക്കാർ പറയുന്നു.

ഇക്കഴിഞ്ഞ ജൂൺ 18നാണ് ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് നിജ്ജാർ കാനഡയിലെ സറേയിലെ ഗുരുദ്വാരയ്ക്കുള്ളിൽ അജ്‌ഞാതരുടെ വെടിയേറ്റു മരിച്ചത്. നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്കു പങ്കുണ്ടെന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റ‌ിൻ ട്രൂഡോ ആരോപണമുന്നയിച്ചതും അതിൽ ഉറച്ചു നിൽക്കുന്നതുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘർഷത്തിനു കാരണം. അതിനിടെ, വിദേശരാജ്യങ്ങളിലെ ഖലിസ്‌ഥാൻ ഭീകരരുടെ ഓവർസീസ് ഇന്ത്യൻ സിറ്റിസൻഷിപ് കാർഡുകൾ (ഒസിഐ കാർഡ്) റദ്ദാക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി.

Latest articles

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും

ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ....

More like this

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷം സംഘടിപ്പിച്ചു

കൊല്ലം മെഡിട്രീന ആശുപത്രിയുടെ 11-ാം വാർഷികാഘോഷവും കലാസന്ധ്യയും ജനുവരി 31 ശനിയാഴ്ച വൈകുന്നേരം SANA ഓഡിറ്റോറിയത്തിൽ വിപുലമായ ചടങ്ങുകളോടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ…

ബലാത്സംഗക്കേസില്‍ ജാമ്യം നേടി പുറത്തിറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് എംഎല്‍എ സ്ഥാനം നഷ്ടമാകുമോ എന്നതില്‍ ഇന്ന് നിര്‍ണായക തീരുമാനമുണ്ടായേക്കും....

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും

മൂന്നാം മോദി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഞായാറാഴ്ച...