
മുൻ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്റെ സന്തത സഹചാരിയായിരുന്ന ഏ സുരേഷിന്റെ ജൂനിയറായി കോളേജിൽ പഠിച്ചിരുന്നയാളായിരുന്നു മേതിൽ ദേവിക. മുകേഷിനേയും ദേവികയേയും അടുത്തറിയാവുന്ന സുരേഷിന്റെ അഭിപ്രായം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ:-
പാലക്കാട് വിക്ടോറിയ കോളേജിൽ മേതിൽ ദേവിക ജൂനിയർ ആയിരുന്നു..എസ് എഫ് ഐ പാനലിൽ വൈസ് ചെയർ പേഴ്സൻ ആയി മത്സരിക്കാൻ അഭ്യർത്ഥിച്ചപ്പോൾ സ്നേഹ പൂർവ്വം നിരസിക്കുകയും പിന്നീട് സ്വാതന്ത്ര പാനലിൽ വൈസ് ചെയർ പേഴ്സൻ ആയി മത്സരിച്ചു വിജയിക്കുകയും ചെയ്ത ദേവികയെ നന്നായി അറിയാം….വളരെ മാന്യവും പക്വവും ആയി പെരുമാറിയിരുന്ന ദേവിക നർത്തനം ഒരു തപസ്യ പോലെ അന്നേ കൊണ്ട് നടന്നിരുന്നു…വർഷങ്ങൾ കഴിഞ്ഞ് പിന്നീട് മുകേഷിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു എന്നറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടു…രണ്ട് ധ്രുവങ്ങളിലെ മനുഷ്യർ എങ്ങനെ സാഹസപ്പെട്ടാലും എത്ര അഡ്ജസ്റ്റ്മെന്റിനു തയ്യാറായാലും ഒന്നിച്ചു ജീവിക്കുക അസാധ്യമെന്ന് അന്നേ കരുതിയതാണ്….എല്ലാ വിട്ടു വീഴ്ചകൾക്കും ഒരു പരിധിയുണ്ട് എന്നത് പരമ യാഥാർഥ്യമാണ്….ഞങ്ങടെ പഴയ വിക്ടോറിയൻ സൗഹൃദങ്ങളിൽ അത് പങ്ക് വെക്കുകയും ഉണ്ടായി..ദേവിക കലയെ ഉപാസിക്കുന്ന ഒരു നല്ല സ്ത്രീയാണ് അവർക്ക് നല്ലതേ വരു…തന്റെ ജീവിത നിയോഗമായ നാട്യ രംഗത്ത് കൂടുതൽ പ്രശോഭിക്കാൻ ദേവികക്ക് ജീവിത പാഠങ്ങൾ കരുത്തു പകരട്ടെ എന്നാശിക്കുന്നു…….


