ഏറ്റുമാനൂർ പട്ടിത്താനം – മണർകാട് ബൈപാസിന്റെ അവസാനഘട്ട നിർമാണം വിലയിരുത്താൻ മന്ത്രി വി.എൻ. വാസവൻ എത്തി. സ്ഥലം ഏറ്റെടുടുക്കൽ നടപടികൾ പൂർത്തിയാക്കിയതോടെ യുദ്ധകാലാടിസ്ഥാനത്തിൽ നിർമാണം പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ടാറിങ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ മേയിൽ പൂർത്തിയാക്കിയതോടെ നിർമാണം പ്രവർത്തനങ്ങൾ വേഗത്തിൽ നടക്കുകയാണെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു.

ടാറിങ് ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ മേയിൽ പൂർത്തിയാക്കി സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ബൈപാസ് റോഡ് ഗതാഗതത്തിനു തുറന്നു നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനു ബൈപാസ് റോഡ് പാർക്കിങ്ങിനായി തുറന്നു നൽകും. 1.8 കിലോമീറ്റർ റോഡാണു പൂർത്തിയാക്കാനുള്ളത്. ഈ ഭാഗത്തെ കലുങ്കുകളുടെ നിർമാണം പൂർത്തിയാക്കി. ഓടകളുടെ നിർമാണം പൂർത്തിയായി വരികയാണ്.

പട്ടിത്താനം ജംക്‌ഷനിൽ എംസി റോഡിലാണ് ബൈപാസ് റോഡ് സംഗമിക്കുന്നത്. ഏറ്റുമാനൂർ നഗരസഭ അധ്യക്ഷ ലൗലി ജോർജ്, സ്ഥിരം സമിതി അധ്യക്ഷൻ വി.എസ്. വിശ്വനാഥൻ കെ.എൻ. വേണുഗോപാൽ, ടി.വി. ബിജോയി, പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ കെ.ജോസ് രാജൻ, അസിസ്റ്റന്റ് എൻജിനീയർ ആർ. രൂപേഷ് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.



