
കാരുണ്യ പദ്ധതി ക്രമക്കേട് ആരോപണത്തിൽ ഉമ്മൻ ചാണ്ടിക്കും കെ എം മാണിക്കും ക്ലീൻചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടേതാണ് നടപടി. ആരോപണത്തിൽ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കേസിലെ നടപടി ക്രമങ്ങൾ കോടതി അവസാനിപ്പിച്ചു.
ആരോപണങ്ങളിൽ കഴമ്പില്ലെന്നു ചൂണ്ടിക്കാട്ടി 2017ൽ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഇരുനൂറോളം ഫയലുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലായിരുന്നു റിപ്പോർട്ട്. ആരോപണത്തിൽ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കേസിലെ നടപടി ക്രമങ്ങൾ കോടതി അവസാനിപ്പിച്ചു. അതേസമയം പദ്ധതിയുടെ ഒറ്റത്തവണ സഹായം ഇടനിലക്കാർ ചൂഷണം ചെയ്തിട്ടുണ്ടെന്നും വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.കാരുണ്യ ലോട്ടറിയുടെ മൊത്തം വരുമാനം ചികിത്സാസഹായമായി നൽകിയില്ല. അനർഹർക്കാണ് കൂടുതൽ സഹായം കിട്ടിയത് തുടങ്ങിയ പരാതികളിലായിരുന്നു വിജിലൻസ് അന്വേഷണം നടത്തിയത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ ധനമന്ത്രി കെ എം മാണി എന്നിവർക്ക് പുറമെ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ എം ഏബ്രഹാം, ലോട്ടറി മുൻ ഡയറക്ടർ ഹിമാൻഷു കുമാർ എന്നിവർക്കുമെതിരെ ആയിരുന്നു അന്വേഷണം


