
എരുമേലി; അനർഹർക്ക് ക്രമരഹിതമായി കോവിഡ് വാക്സിൻ നൽകുന്നതായി വ്യാപക പരാതി. എരുമേലി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനെതിരെയാണ് ഭരണ പക്ഷ ഗ്രാമ പഞ്ചായത്ത് അംഗങ്ങളിൽ നിന്നുൾപ്പെടെ വ്യാപകമായ പരാതി ഉയർന്നിരിക്കുന്നത്.എരുമേലി ഗ്രാമപഞ്ചായത്ത് അംഗം ജസ്ന നെജീബ് കടുത്ത ആക്ഷേപങ്ങളാണ് വാക്സിൻ വിതരണത്തെപ്പറ്റി തനിക്കുള്ളതെന്ന് മേഘദൂത് ന്യൂസിനോട് വ്യക്തമാക്കി.രജിസ്റ്റർ ചെയ്യാത്തവർക്ക് ക്രമരഹിതമായി വാക്സിൻ നൽകന്നൂ എന്നാണ് പരാതി.ഇക്കാര്യത്തിൽ പഞ്ചായത്ത് അംഗങ്ങളെ നോക്കുകുത്തികളാക്കി മാറ്റുന്നുവെന്നാണ് ആക്ഷേപം. കോവിഡ്പ്രതിരോധപ്രവർത്തനങ്ങളിൽ ഏറെക്കാലമായി സജീവമായി നിൽക്കുന്ന പഞ്ചായത്ത് അംഗങ്ങളേയും പൊതുപ്രവർത്തകരെയും രാഷ്ട്രീയ നേതാക്കളേയും പാടേ അവഗണിക്കുന്ന ക്രമരഹിതമായ നടപടികളാണ് മുൻനിര ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ഉണ്ടാകുന്നതെന്ന് പൊതുവെ ആക്ഷേപവും കടുത്ത പ്രതിഷേധവുമുണ്ട്.

രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ ക്രമരഹിതമായ പ്രവർത്തനത്തെ ആക്ഷേപിച്ചുള്ളതാണ്.കോവിഡ് പ്രതിരോധപ്രവർത്തകരെയും പഞ്ചായത്ത് അംഗങ്ങളേയും ഏകോപ്പിച്ചുള്ള ഒരു പ്രവർത്തനരീതിക്ക് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാകണമെന്ന് രാഷ്ട്രീയപാർട്ടിനോതാക്കൾ ആവശ്യപ്പെട്ടു.

ഇവിടെ ക്രമരഹിതമായ വാക്സിനേഷൻ നടപടികളാണ് നടക്കുന്നതെന്നുള്ള ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാമെന്ന് എരുമേലി സാമൂഹ്യആരോഗ്യകേന്ദ്ര മെഡിക്കൽ ഒാഫീസർ ഡോ.സീനാ എം.ഇസ്മായിൽ മേഘദൂത് ന്യൂസിനോട് പ്രതീകരിച്ചു.


