ഐഫോണിന്‍റെ പാസ്വേഡ് നല്‍കാത്ത വൈരാഗ്യത്തില്‍ പ്ലസ്ടു വിദ്യാര്‍ഥിയെ സുഹൃത്ത് കൊലപ്പെടുത്തി. ഡല്‍ഹിയിലെ പിതാംപുര പ്രദേശത്താണ് സംഭവം.ഏപ്രില്‍ 21ന് ഡല്‍ഹിയിലെ പാര്‍ക്കില്‍ വെച്ചായിരുന്നു സംഭവം നടന്നത്.ഏപ്രില്‍ 21ന് രാത്രി വിദ്യാര്‍ഥി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഫാക്ടറി ജീവനക്കാരനായ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഞായറാഴ്ച പീതാംപുരയിലെ പാര്‍ക്കില്‍ ഒറ്റപ്പെട്ട സ്ഥലത്ത് അഴുകിയ മൃതദേഹം കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. മൃതദേഹം കാണാതായ വിദ്യാര്‍ഥിയുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
അതെ സമയം മൃതദേഹത്തിന് സമീപം വലിയൊരു കരടിപ്പാവയും ഉണ്ടായിരുന്നു. പ്രദേശത്തുനിന്ന് മയക്കുമരുന്ന് ലഭിച്ചതായും പൊലീസ് ഉദ്യോഗസ്ഥന് വെളിപ്പെടുത്തി .തുടര്‍ന്ന് പാര്‍ക്കിന് സമീപത്തെ സി.സി.ടി.വി കാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ വിദ്യാര്‍ഥിയും പ്രതിയും നടന്നുപോകുന്നത് കണ്ടെത്തി. ഏപ്രില്‍ 23 മുതല്‍ മായങ്ക് സിങ്ങിനെ കാണാതായതിനെ തുടര്‍ന്ന് യു.പിയിലെ സുഹൃത്തിന്‍റെ വീട്ടില്‍ ഒളിച്ചുകഴിഞ്ഞിരുന്ന മായങ്കിനെ പൊലീസ് കയ്യോടെ പിടികൂടുകയായിരുന്നു.ബിബിഎ വിദ്യാർത്ഥിയാണ് പ്രതിയായ മായങ്ക് സിംഗ്
അതെ സമയം കൊല്ലപ്പെട്ട വിദ്യാര്‍ഥിയെ ഏപ്രില്‍ 21ന് കണ്ടുമുട്ടിയതായും കൊലപ്പെടുത്തിയതായും മായങ്ക് സമ്മതിച്ചു. ഐഫോണിന്‍റെ പാസ്വേഡ് നല്‍കാത്തതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിയെ ആദ്യം കല്ലുകൊണ്ട് തലക്കടിക്കുകയും തുടര്‍ന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി .