അനഘആമി
സോളാർ പീഡന കേസ് സിബിഐക്ക് വിട്ട സർക്കാർ നടപടിയിൽ ഉമ്മൻചാണ്ടി മനസുതുറന്നു.സിബിഐ അന്വേഷണത്തെക്കാൾ ക്രൈംബ്രാഞ്ച് അന്വേഷണം ആയിരുന്നില്ലേ നല്ലതെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. തന്റെ നിലപാട് ശരിവച്ച കോടതി ഉത്തരവിനെതിരെ എന്തുകൊണ്ട് സർക്കാർ അന്ന് അപ്പീൽ പോയില്ല. പരാതിക്കാരിയിൽ നിന്നും ഇതിനു മുൻപേ സർക്കാർ പരാതി എഴുതി വാങ്ങിയിരുന്നതാണ്. സിബിഐക്ക് കേസ് വിടാനുള്ള തീരുമാനം എൽഡിഎഫിന് കാണാത്ത തിരിച്ചടിയാകും എന്നും അദ്ദേഹം സൂചിപ്പിച്ചു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ട് രണ്ടു വർഷം കഴിഞ്ഞു . തെളിവിന്റെ തരിമ്പുണ്ടെകിൽ സർക്കാർ അന്നേ നടപടിയെടുത്തെന്നേ. ഇതിപ്പോൾ കുത്തിപ്പൊക്കി കൊണ്ടുവരുന്നത് തികച്ചും അനാവശ്യ വിവാദമുണ്ടാക്കാനാണെന്നും അദ്ദേഹം സൂചിപ്പിച്ചു .