മിക്ക സിനിമകളിലും പോലീസ് വേഷത്തിലാണ് എത്തിയതെങ്കിലും മമ്മൂട്ടി നായകനായ മിക്ക കഥാപാത്രങ്ങളിലും വില്ലൻ വേഷമാണ് ശ്രദ്ധയമായത് . നാടകങ്ങളോടും സിനിമയോടും ചെറുപ്പം മുതലേ പിസി ജോർജിന് വളരെ താൽപ്പര്യമായിരുന്നു. ഇക്കാര്യത്തിൽ മാതാപിതാക്കളിൽ നിന്നും അധ്യാപകരിൽ നിന്നും ലഭിച്ച പിന്തുണ അദ്ദേഹത്തിന് ആവേശം നൽകി.ശാരീരിക അസ്വാസ്ഥ്യം കാരണം കുറച്ചു കാലങ്ങളായി അദ്ദേഹം സിനിമയിൽ സജീവമായിരുന്നില്ല. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 78ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. . കോളജ് വിദ്യാഭ്യാസ കാലത്ത് കലാരംഗത്തെ മികച്ച പ്രകടനങ്ങളിലൂടെ ഒട്ടേറെ സമ്മാനങ്ങൾ വാരിക്കൂട്ടിയ പിസി ജോർജ് പഠന ശേഷം പോലീസിൽ ചേർന്നു. പി സുബ്രഹ്മണ്യവുമായുള്ള അടുപ്പമാണ് സിനിമയിലേക്കുള്ള വഴി എളുപ്പമാക്കിയത്.