കളിക്കാരുടെയും സപ്പോർടിങ് സ്റ്റാഫുകളുടെയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനം. ഐ.പി.എൽ ഗവേണിങ് കൗൺസിങ് യോഗമാണ് ടൂർണമെന്‍റ് മാറ്റിവെക്കാൻ തീരുമാനിച്ചത്.
രണ്ട് ദിവസത്തിനിടെ കളിക്കാർക്കും സ്റ്റാഫുകൾക്കുമിടയിൽ കോവിഡ് ബാധ കൂടിയിരുന്നു. കൊൽക്കത്ത, ചെന്നൈ ടീമുകൾക്ക് പിന്നാലെ സൺറൈസേഴ്സ് ഹൈദരാബാദ്, ഡൽഹി കാപിറ്റൽസ് ക്യാമ്പുകളിലും കോവിഡ് ബാധ സ്ഥിരീകരിച്ചു.
ഹൈദരാബാദ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ വൃദ്ധിമാൻ സാഹക്കും ഡൽഹി സ്പിന്നർ അമിത് മിശ്രക്കുമാണ് ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ചത്ഇതുവരെ 29 മത്സരങ്ങളാണ് സീസണിൽ പൂർത്തീകരിച്ചത്. ഐ.പി.എൽ ബയോ ബബ്ളിലുള്ള വരുൺ ചക്രവർത്തിക്കും സന്ദീപ് വാര്യക്കും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം മാറ്റിവെച്ചിരുന്നു.
ചെന്നൈ ബൗളിങ് കോച്ച് ലക്ഷ്മിപതി ബാലാജി, സി.ഇ.ഒ, ബസ് ക്ലീനർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ബുധനാഴ്ചത്തെ ചെന്നൈ-രാജസ്ഥാൻ മത്സരവും മാറ്റിവെച്ചിരുന്നു.