സഭ തർക്കത്തിൽ പുതിയ ഫോർമുലയുമായി സർക്കാർ. ഭൂരിപക്ഷം നോക്കി പള്ളികളുടെ അവകാശം നിശ്ചയിക്കാമെന്ന് ജസ്റ്റിസ് കെ.ടി. തോമസ് കമ്മീഷൻ റിപ്പോർട്ട് കൈമാറി..
ഓർത്തഡോക്സ് – യാക്കോബായ സഭാ തർക്കവുമായി ബന്ധപ്പെട്ട് നിർണായക നീക്കമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. നിയമപരിഷ്കരണ കമ്മീഷനാണ് കരട് ബില്ല് തയാറാക്കിയത്. ഇരു വിഭാഗങ്ങളും തമ്മിൽ തർക്കം ഉണ്ടായാൽ ഭൂരിപക്ഷം ആർക്ക് എന്ന് നോക്കി പള്ളികളുടെ ഉടമസ്ഥാവകാശം തീരുമാനിക്കണം എന്നതാണ് കരട് ബില്ലിലെ പ്രധാന വ്യവസ്ഥ.
സുപ്രിംകോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ ഉള്ള മൂന്ന് അംഗ അതോറിറ്റിയാണ് റഫറണ്ടം നടത്തേണ്ടത്.