അനഘആമി
സൈബർ ഗുണ്ടായിസം വീണ്ടും, ഇത്തവണ സൈബർ ആക്രമണം നേരിടേടിവന്നത് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൾക്കാണ് . പല തരത്തിലുള്ള രാഷ്ട്രീയ വൈരാഗ്യം വ്യക്തിഹത്യയിലേക്ക് മാറിയിരിക്കുകയാണ് ഇവിടെ. രാക്ഷ്ട്രീയപരമായി പല അഭിപ്രായ ഭിന്നതകളും ഉണ്ടാക്കും. എന്നാൽ അതൊന്നും ആ വ്യക്തിയുടെ കുടുബത്തെ അപമാനിക്കാനുള്ള ലൈസൻസ് അല്ല. കേരളത്തിൽ സ്ത്രീകൾക്കെതിരായുള്ള അതിക്രമങ്ങൾ വർധിക്കുകയാണ് . സൈബർ ആക്രമണം അതിൽ ഒന്ന് മാത്രം, വെർച്വൽ ലോകത്തുനിന്നുകൊണ്ട് സ്ത്രീകളെ അപമാനിക്കുന്നത് ദിനം പ്രതി കൂടി കൊണ്ടിരിക്കുകയാണ്. രാക്ഷ്ട്രീയപരമായുള്ള വൈരാഗ്യം തീർക്കുന്ന ഒരു വേദിയായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്റർനെറ്റ് ലോകം .
ഇതിനെതിരെ പ്രവർത്തിച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടത് ഇന്നിന്റെ ആവശ്യമാണെന്ന് ശോഭ സുരേന്ദ്രൻ ഫേസ്ബുക്പേജിലൂടെ പ്രതികരിച്ചു. കേരളം സ്ത്രീകൾക്ക് ജീവിക്കാനും സാമൂഹ്യമായി ഇടപെടാനും കഴിയാത്ത ഒരിടമായി മാറ്റാൻ ഗൂഢമായി ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും സൂചിപ്പിച്ചു .സുരേന്ദ്രന്റെ മകളെ മാത്രമല്ല കേരളത്തിലെ ഒരു സ്ത്രീയെയും സൈബർ ഗുണ്ടകൾക്ക് വേട്ടയാടാൻ വിട്ടു കൊടുക്കില്ലെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.