തിരുവന്തപുരം : നെയ്യാറ്റിൻകര കേസിലെ റിപ്പോർട്ട് തഹസിൽദാർ കളക്ടർക്ക് സമർപ്പിച്ചു. വസന്ത സുഗന്ധി എന്നയാളിൽ നിന്നും ഭൂമി വിലകൊടുത്ത വാങ്ങിയതാണ്. ഭൂമിയുടെ വില്പന സാധുവാണോന്നത് സർക്കാർ പരിശോധിക്കണം. ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ തീപൊള്ളലേറ്റു മരിച്ച രാജൻ നെയ്യാറ്റിൻകരയിലെ ഭൂമി കയറിയതെന്ന് തഹസിൽദാർ റിപ്പോർട്ട് നൽകി. റിപ്പോർട്ട തഹസിൽദാർ കളക്ടർക്ക് സമർപ്പിച്ചു. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണെന്നാണ് തഹസിൽദാർ റിപ്പോർട്ട് .
വസന്തയുടെ ഹർജിയിൽ രാജൻ ഈ മാസം 22 ന് കൈയേറ്റ ഭൂമി ഒഴിയണമെന്നായിരുന്നു നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ വിധി. കൈയേറ്റ ഭൂമിയിൽ നിന്നും രാജനെ ഒഴിപ്പിക്കാൻ നെയ്യാറ്റിൻകര എസ്ഐയും കോടതിയിലെ ഉദ്യോഗസ്ഥരും എത്തിയപ്പോഴായിരുന്നു ആത്മഹത്യാ ഭീഷണി മുഴക്കിയതും അതിനെ തുടർന്ന് പൊള്ളലേറ്റു മരിച്ചതും .ലക്ഷം വീട് കോളനിയിലെ സ്ഥലം കൈമാറി കിട്ടിയതാണ് പരാതിക്കാരിയായ രാജന്റെ അയൽവാസി വസന്ത ഉന്നയിച്ച വാദം . പട്ടയം ഉണ്ടെന്നു വസന്ത പറയുമ്പോൾ ഇല്ലെന്നായിരുന്നു രാജന്റെ നിലപാട് . ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് കൊളക്ടർ നെയ്യാറ്റിൻകര തഹസിൽദാറോട്ടു റിപ്പോർട്ട് തേടിയത്.