വാളയാർ പീഡന കേസിലെ പ്രതികളായ വി മധു, പ്രദീപ് എന്നിവരെ പാലക്കാട് പോക്സോ കോടതിസംശയത്തിന്റ്റ് ആനുകൂല്യത്തിൽ വെറുതെ വിട്ടിരുന്നു . ഈ വിധിയാണ് ഹൈകോടതി റദ്ധാക്കിയത് .പ്രതികളെ വെറുതെ വിട്ടതിനെതിരെ സർക്കാരും കുട്ടികളുടെ രക്ഷിതാക്കളും നൽകിയ അപ്പീൽ ഹൈ കോടതി അഗീകരിക്കുകയായിരുന്നു. കേസിൽ പുനർവിചാരണക്ക് കോടതി ഉത്തരവിടുകയും കേസിൽ തുടർ അന്വേഷണത്തിനു വിചാരണ കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. പ്രോസിക്യൂഷൻ ഇതിനായി അപേക്ഷ നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. 2017 ജനുവരി 13 നും ,മാർച്ച് 4 നുമാണ് 13 ഉം 9 ഉം വയസുള്ള കുട്ടികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെയാണ് പെൺകുട്ടികൾ ആത്മഹത്യ ചെയ്തതെന്നാണ് കേസ്. 2019 ഡിസംബറിൽ ആണ് സർക്കാർ അപ്പീൽ നൽകിയത്.
പ്രതികൾക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കി , സംശയത്തിന്റെ അനുകൂല്യത്തിലാണ് പ്രതികളായ വി മധു, പ്രദീപ് എന്നിവരെ പോക്സോ കോടതി നേരത്തെ വെറുതെ വിട്ടിരുന്നത്. എന്നാൽ, കേസ് അന്വേഷിച്ച പോലീസിന്റെയും കേസ് നടത്തിയ പ്രോസിക്യൂഷന്റെയും ഭാഗത്തു നിന്നുണ്ടായ വീഴ്ചകൾ ആണ് പ്രതികളെ വെറുതെ വിടാൻ കാരണമായതെന്നായിരുന്നു സർക്കാർ വാദം. വേണ്ടി വന്നാൽ തുടർ അന്വേഷണത്തിനോ പുനർ അന്വേഷണത്തിനോ സർക്കാർ ഒരുക്കമാണെന്നു സ്പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചിട്ടുണ്ട് . തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണ കോടതിക്കും വീഴ്ച സംഭവിച്ചെന്ന് സർക്കാർ വാദിച്ചു. കേസിൽ തുടക്കം മുതലേ പോലീസ് പ്രതികൾക്ക് അനുകൂലമാക്കി കേസ് മാറ്റിയെന്നാണ് കുട്ടികളുടെ രക്ഷിതാക്കളുടെ വാദം.