സ്ത്രീ ചെയുന്ന വീട്ടു ജോലി ഭർത്താവിന്റെ ഓഫീസിൽ ജോലിക് തുല്യമെന്ന് സുപ്രീം കോടതി പറഞ്ഞു. 2011ലെ സെൻസസ് പ്രകാരം 159.85 ദശലക്ഷം സ്ത്രീകളാണ് അവരുടെ ജോലി വീട്ടുജോലി എന് രേഖപ്പെടുത്തിയിട്ടുള്ളത് .ഒരു സ്ത്രീ ശരാശരി 299 മിനിറ്റ് അടുക്കളയിൽ ചെലവാക്കുന്നു എന്നാണ് കണക്ക് .ഗ്രാമീണ മേഖലയിൽ ഈ സമയം വർധിക്കും . കാരണം വീട്ടു ജോലിക്ക് പുറമെ കാർഷിക ജോലിയിലും കുടുമ്പത്തെ സഹായിക്കൻസ്ത്രി സമയം ചെലവാകുന്നുവെന്നും ഇതിനു യാതൊരു തരത്തിലുള്ള പ്രതിഫലമിലെന്നും കോടതി വ്യക്തമാക്കി.വീടുകളിലെ ആളുകളെ പരിചരിക്കാനാണ്134 മിനിറ്റ്സ്ത്രീ ചെലവാക്കുന്നത് .ഒരു സ്ത്രീയുടെ സമയത്തിൽ ശരാശരി 19
ശതമാനവും പ്രതിഫലമില്ലാത്ത ജോലിക്ക് വേണ്ടി ചെലവാകുകയാണെന്നും കോടതി നീരീക്ഷണത്തിൽ രേഖപ്പെടുത്തി. 2014ൽ കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരനായ ദമ്പതികൾ മരിച്ച കേസ് പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ പരാമർശം. ജസ്റ്റിസ് രമണ , ജസ്റ്റിസ് സൂര്യകാന്ദ് എന്നിവരാണ് കേസ് പരിഗണിച്ചത് . 11.20ലക്ഷത്തിനു 33 . 20 ലക്ഷവും അതിന്റെ 9 ശതമാനം പലിശയും മരിച്ചയാളുടെ പിതാവിന് നൽകാൻ ഉത്തരവിട്ടു. വീട്ടുജോലി നഷ്ടപരിഹാരത്തിനുള്ള മാനദണ്ഡമായി കണക്കാക്കിയാണ് കോടതി ഉത്തരവ് .